ട്രംപിന് കനത്ത തിരിച്ചടി: യുഎസ് സെനറ്റിൽ പ്രതിപക്ഷത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് റിപ്പബ്ലിക്കൻ അംഗങ്ങൾ; ബ്രസീലിന് ആശ്വാസം

Published : Oct 29, 2025, 09:12 AM IST
Donald Trump

Synopsis

ബ്രസീലിനെതിരെ ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ യുഎസ് സെനറ്റ് റദ്ദാക്കി. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ അഞ്ച് അംഗങ്ങൾ ഉൾപ്പെടെ 52 പേർ ബില്ലിനെ അനുകൂലിച്ചു. ബിൽ ഇനി പ്രതിനിധി സഭയുടെ പരിഗണനയ്ക്ക് വരും.

വാഷിങ്ടൺ: ബ്രസീലിനെതിരെ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് വെട്ടി യുഎസ് സെനറ്റ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ, 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പുതിയ നിയമം പാസായത്. ഭരണ അട്ടിമറി ശ്രമത്തിൻ്റെ പേരിൽ ബ്രസീൽ മുൻ പ്രസിഡൻ്റ് ജെയ്ർ ബൊൾസനാരോയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ബ്രസീൽ സർക്കാരിൻ്റെ തീരുമാനത്തിൽ കുപിതനായാണ് ട്രംപ്, ബ്രസീലിന് മേൽ അധിക തീരുവ പ്രഖ്യാപിച്ചത്.

ചർച്ചയിൽ അഞ്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. കാനഡയ്‌ക്കെതിരായ ട്രംപിന്റെ താരിഫുകളും മറ്റ് രാജ്യങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ താരിഫുകളും അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണ നടപടികൾ ഈ ആഴ്ച അവസാനം വോട്ടിനിടുമെന്നാണ് പ്രതീക്ഷ.

ബ്രസീലിനെതിരായ താരിഫ് നടപടികളുമായി ബന്ധപ്പെട്ട ബില്ല് ഇന് റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്തമുള്ള യുഎസ് പ്രതിനിധി സഭയിലേക്ക് എത്തും. ഇവിടെ ഇത് തള്ളപ്പെടുമെന്നാണ് കരുതുന്നത്. ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് ശക്തമായി പാർട്ടി ആവശ്യപ്പെടുന്നുണ്ട്. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അത് ട്രംപിന് വലിയ തിരിച്ചടിയാകും.

അതേസമയം മലേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങൾ സന്ദർശിക്കുകയാണ്. വ്യാഴാഴ്ച ചൈനയുടെ ഷി ജിൻപിങ്ങുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടെയാണ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ഞെട്ടിച്ച് യുഎസ് സെനറ്റിൽ പാർട്ടി അംഗങ്ങൾ പോലും വോട്ട് ചെയ്തത്. ട്രംപിൻ്റെ താരിഫ് നടപടികൾ യുഎസ് പൗരന്മാരെ ദോഷകരമായി ബാധിക്കുന്നതാണെന്നും സാധനങ്ങളുടെ വില ഉയരുമെന്നും ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിൽ, കാനഡയ്‌ക്കെതിരായ ട്രംപിന്റെ താരിഫുകൾ അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണം സെനറ്റ് പാസാക്കിയിരുന്നു. 15 വർഷത്തിനിടെ ബ്രസീലുമായി 410 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം യുഎസിന് ഉണ്ടായതായി ബ്രസീലിയൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ
ബം​ഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി, മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു