ലൈംഗികാതിക്രമക്കേസിൽ ശിക്ഷകൾ കടുപ്പിച്ച് വത്തിക്കാൻ, നിയമം ഡിസംബ‍ർ എട്ട് മുതൽ പ്രാബല്യത്തിൽ

By Web TeamFirst Published Jun 2, 2021, 12:06 PM IST
Highlights

1983 ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ വരുത്തിയ മാറ്റങ്ങളിലാണ് ഈ നിയമം തിരുത്തൽ വരുത്തുന്നത്. പരാതി ലഭിച്ചാലുടൻ ബിഷപ്പുമാ‍ർ നടപടി സ്വീകരിക്കണമെന്നും  നിയമം ആവശ്യപ്പെടുന്നു. ഡിസംബർ എട്ട് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക...

വത്തിക്കാൻ സിറ്റി: ലൈം​ഗികാതിക്രമം നടത്തുന്നവർക്കുള്ള ശിക്ഷകൾ കടുപ്പിച്ച് വത്തിക്കാൻ നിയമം. കഴിഞ്ഞ നാൽപ്പത് വർഷമായി നിലവിലുള്ള നി.മത്തിലാണ് പോപ്പ് ഫ്രാൻസിസ് മാറ്റം വരുത്തിയത്. ലൈം​ഗികാതിക്രമം, കുട്ടികളെ ലൈം​ഗികതയ്ക്ക് പ്രേരിപ്പിക്കൽ, ചൈൽഡ് പോൺ, ലൈം​ഗികാതിക്രമം മൂടിവയ്ക്കൽ എന്നിവ പുതിയ നിയമ പ്രകാരം വത്തിക്കാൻ നിയമത്തിന്റെ കീഴിൽ ക്രിമിനൽ കുറ്റമാണ്. കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞു. 

ലോകത്തങ്ങോളമിങ്ങോളം ആയിരത്തിലേറെ ലൈം​ഗികാതിക്രമക്കേസുകളാണ് കഴിഞ്ഞ വ‍ർഷങ്ങളിൽ കത്തോലിക്ക സഭയിലെ വൈദികർക്കെതിരായി റിപ്പോ‍ർട്ട് ചെയ്യപ്പെട്ടത്. 1983 ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ വരുത്തിയ മാറ്റങ്ങളിലാണ് ഈ നിയമം തിരുത്തൽ വരുത്തുന്നത്. പരാതി ലഭിച്ചാലുടൻ ബിഷപ്പുമാ‍ർ നടപടി സ്വീകരിക്കണമെന്നും  നിയമം ആവശ്യപ്പെടുന്നു. ഡിസംബർ എട്ട് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

click me!