'മനുഷ്യാവകാശങ്ങളുടെ ഭാവി മാധ്യമ സ്വാതന്ത്രത്തിലാണ്', ഇന്ന് ലോക മാധ്യമസ്വാതന്ത്രദിനം

Published : May 03, 2023, 09:41 AM ISTUpdated : May 03, 2023, 09:48 AM IST
'മനുഷ്യാവകാശങ്ങളുടെ ഭാവി മാധ്യമ സ്വാതന്ത്രത്തിലാണ്', ഇന്ന് ലോക മാധ്യമസ്വാതന്ത്രദിനം

Synopsis

ഇന്ന് ലോകമാധ്യമസ്വാതന്ത്രദിനം

ന്ന് ലോകമാധ്യമസ്വാതന്ത്രദിനം. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ദിനം പ്രസക്തമാക്കുന്നത്. മനുഷ്യാവകാശങ്ങളുടെ ഭാവി മാധ്യമ സ്വാതന്ത്രത്തിലാണെന്നാണ് ഇത്തവണത്തെ മുദ്രവാക്യം. അഭിപ്രായസ്വതന്ത്രത്തിന്റെ സംരക്ഷണമാണ് മാധ്യമസ്വാതന്ത്രദിനാചരണം. ലോകമാധ്യമസ്വാതന്ത്രദിനാചരണം തുടങ്ങിയിട്ട് 30 വർഷമാവുകയാണ്.

1993ലാണ് മാധ്യമസ്വാതന്ത്രത്തിന് വേണ്ടിയെരു ദിനം തുടങ്ങിയത്. അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താൻ മറ്റൊല്ലാ മനുഷ്യാവകശാങ്ങളുടേയും ചാലകമെന്ന നിലയിൽ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടമെന്നാണ് ഇത്തവണ യുനെസ്കോ പറയുന്നത്. മനുഷ്യാവകാശദിനാചരണത്തിന്റെ ഏഴുപത്തിയഞ്ചാം വർഷം കൂടിയാണ് 2023. ലോകത്തിലെ 180 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്രത്തിന്റെ പട്ടികയില്‍ ഇന്ത്യയ്ക്ക് 150ാം സ്ഥാനം.  

റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് പുറത്ത് വിട്ട പട്ടികയിലാണ് ഇന്ത്യ വീണ്ടും പിന്നിലേക്ക് പോയത്. കഴിഞ്ഞ വർഷം 142 ആയിരുന്ന സ്ഥാനത്ത് നിന്നാണ് എട്ട് പോയിന്റ് ഇടിഞ്ഞത്. കൃത്യമായി ജോലി ചെയ്യാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായി ഇന്ത്യ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മികച്ച രാജ്യത്തിന് വെള്ളനിറമാണ്. ചൈന മ്യാൻാർ ഇറാൻ എറിട്രിയ വടക്കൻ കൊറിയ എന്നീ രാജ്യങ്ങളാണ് എറ്റവും പിന്നീൽ. നോർവെ തന്നെയാണ് ഇപ്പോഴും മാധ്യമസ്വതന്ത്ര്യം മികച്ച രാജ്യം.

Read more:  രാഹുലിന്റെ അയോഗ്യത തുടരും, സോണിയ ഗാന്ധിക്ക് കനത്ത സുരക്ഷ, അരിക്കൊമ്പന്റെ 10 കിലോമീറ്റർ യാത്ര- പത്ത് വാർത്ത

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്
അമേരിക്കയുടെ വൻ കപ്പൽപട ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് ട്രംപ്; 'ഇറാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നു'