ഞാനും കോലിയും മുഖത്തോട് മുഖം നോക്കി, ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല: ഡിവില്ലിയേഴ്‌സ്

Published : Apr 02, 2019, 05:13 PM ISTUpdated : Apr 02, 2019, 05:14 PM IST
ഞാനും കോലിയും മുഖത്തോട് മുഖം നോക്കി, ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല: ഡിവില്ലിയേഴ്‌സ്

Synopsis

മികച്ച ടീമുണ്ടായിട്ടും ഐപിഎല്ലില്‍ കളിച്ച മൂന്ന് കളിയും തോല്‍ക്കാനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിധി. അവസാനം പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട്. 118 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ജയ്പൂര്‍: മികച്ച ടീമുണ്ടായിട്ടും ഐപിഎല്ലില്‍ കളിച്ച മൂന്ന് കളിയും തോല്‍ക്കാനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിധി. അവസാനം പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട്. 118 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതിനിടെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം കോലിയും സഹതാരം എബി ഡിവില്ലിയേഴ്‌സും മുഖത്തോട് മുഖം നോക്കിയെങ്കിലും ഇരുവര്‍ക്കും ഒരു വാക്കുപോലും സംസാരിക്കാന്‍ കഴിഞ്ഞില്ല.

ഇരുവരും കടുത്ത നിരാശയിലാണെന്നാണ് ഡിവില്ലിയേഴ്‌സിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിവില്ലിയേഴ്‌സ് പറയുന്നതിങ്ങനെ. ''ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ബസില്‍ ഹോട്ടലിലേക്ക് തിരിച്ച് പോകുമ്പോള്‍ ഞാനും കോലിയും അടുത്തടുത്ത സീറ്റുകളിലായിരുന്നു. കടുത്ത നിരാശയിലായിരുന്നു കോലി. ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. എന്നാല്‍ ഒരുവാക്ക് പോലും മിണ്ടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.''

എബിഡു തുടര്‍ന്നു... ഇതായിരുന്നില്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്. സീസണിന് മുമ്പ് നന്നായി പരിശീലനം നടത്തിയിരുന്നു. സന്തുലിതയമായ ടീമാണ് ബാംഗ്ലൂരിന്റേത്. എന്നിട്ടും ഇങ്ങനെയൊരു ഫലം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. സീസണിലെ നാലാം മത്സരത്തില്‍ ബാംഗ്ലൂര്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍