ബൗള്‍ഡാക്കാം, പക്ഷെ ബെയില്‍സ് വീഴ്ത്താനാവില്ല; കാണാം ക്രിസ് ലിന്നിന്റെ മഹാഭാഗ്യം

Published : Apr 08, 2019, 11:16 AM ISTUpdated : Apr 08, 2019, 11:18 AM IST
ബൗള്‍ഡാക്കാം, പക്ഷെ ബെയില്‍സ് വീഴ്ത്താനാവില്ല; കാണാം ക്രിസ് ലിന്നിന്റെ മഹാഭാഗ്യം

Synopsis

ഇന്‍സൈഡ് എഡ്ജ് ചെയ്ത പന്ത് വിക്കറ്റില്‍ കൊണ്ടു. സ്റ്റംപിലെ ലൈറ്റും തെളിഞ്ഞു. ഔട്ടായെന്ന് കരുതി ലിന്‍ ക്രീസ് വിട്ട് നടന്നു. രാജസ്ഥാന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങി.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പ് വരെ ജയ്പൂരിലെ സവായ്മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ശക്തമായ പൊടിക്കാറ്റായിരുന്നു. കളിക്കാരുടെ കിറ്റുകള്‍ അടക്കം കാറ്റില്‍ പറന്നുപോവുകയും ചെയ്തു. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ കാറ്റടങ്ങി എന്നുമാത്രമല്ല, വിക്കറ്റില്‍ പന്ത് കൊണ്ടിട്ട് ബെയില്‍സ് പോലും താഴെ വീണില്ല.

രാജസ്ഥാന്‍ ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് രസകരമായ സംഭവം ഉണ്ടായത്. ധവാല്‍ കുല്‍ക്കര്‍ണിയുടെ പന്ത് നേരിട്ട ക്രിസ് ലിന്നിന് പിഴച്ചു. ഇന്‍സൈഡ് എഡ്ജ് ചെയ്ത പന്ത് വിക്കറ്റില്‍ കൊണ്ടു. സ്റ്റംപിലെ ലൈറ്റും തെളിഞ്ഞു. ഔട്ടായെന്ന് കരുതി ലിന്‍ ക്രീസ് വിട്ട് നടന്നു. രാജസ്ഥാന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങി.

അപ്പോഴാണ് പന്ത് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയില്‍ വീണിട്ടില്ലെന്ന് എല്ലാവരും ശ്രദ്ധിച്ചത്. അവിശ്വസനീയതയോടെ രാജസ്ഥാന്‍ താരങ്ങള്‍ തലയില്‍ കൈവെച്ചുനിന്നപ്പോള്‍ ചെറുചിരിയോടെ ലിന്‍ ക്രിസീലേക്ക് തിരികെ നടന്നു. 13 റണ്‍സായിരുന്നു ലിന്നിന്റെ വ്യക്തിഗത സ്കോര്‍ അപ്പോള്‍. മത്സരത്തില്‍ ലിന്‍ അര്‍ധസെഞ്ചുറി നേടു കൊല്‍ക്കത്തയുടെ വിജയശില്‍പിയാവുകയും ചെയ്തു. കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സ്-കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ ധോണിയുടെ റണ്ണൗട്ട് ശ്രമവും ബെയില്‍സ് വീഴാത്തതിനെത്തുടര്‍ന്ന് നഷ്ടമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍