ദ്രാവിഡിനെ വിറപ്പിച്ച ബൗളറോ; അങ്ങനെ ഒരാളുണ്ട്!

By Web TeamFirst Published Mar 20, 2019, 8:17 PM IST
Highlights

ഐപിഎല്‍ കരിയറില്‍ താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറെ വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. 

മുംബൈ: ഇന്ത്യക്കായി ഒരു അന്താരാഷ്ട്ര ടി20 മാത്രമാണ് വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് കളിച്ചത്. എന്നാല്‍ ഐപിഎല്ലില്‍ വിവിധ ടീമുകളിലായി 89 മത്സരങ്ങള്‍ ഇതിഹാസ താരം കളിച്ചു. ഐപിഎല്‍ കരിയറില്‍ താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറെ വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. 

ലസിത് മലിംഗയാണ് താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ടി20 ബൗളര്‍. യോര്‍ക്കറുകളും സ്ലോ ബൗളുകളും എറിയാനുള്ള മലിംഗയുടെ മികവ് വിസ്‌മയകരമാണ്. ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുംറ മികച്ച ബൗളറാണ്. എന്നാല്‍ ബുംറയെ താന്‍ നേരിട്ടിട്ടില്ല. മലിംഗയുടെ യുവ വേര്‍ഷനാണ് ബുംറയെന്നും രാഹുല്‍ ദ്രാവിഡ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബൗളറാണ് മലിംഗ. ഇതുവരെ 154 വിക്കറ്റാണ് ലങ്കന്‍ താരം സ്വന്തം അക്കൗണ്ടിലാക്കിയത്. 2014 ടി20 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ച താരമാണ് മലിംഗ. കഴിഞ്ഞ ഐപിഎല്‍  സീസണില്‍ ഉപദേശകനായിരുന്ന മലിംഗയെ ഇത്തവണ മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. 

click me!