ആ രണ്ട് പേരേയും പേടിക്കണം; അപകടകാരികളായ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ പുകഴ്ത്തി ഓയിന്‍ മോര്‍ഗന്‍

Published : Sep 30, 2020, 06:18 PM ISTUpdated : Sep 30, 2020, 06:20 PM IST
ആ രണ്ട് പേരേയും പേടിക്കണം; അപകടകാരികളായ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ പുകഴ്ത്തി ഓയിന്‍ മോര്‍ഗന്‍

Synopsis

രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തളിക്കാനിറങ്ങുമ്പോഴും പ്രധാന പ്രതീക്ഷ സഞ്ജുവിലാണ്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം മത്സരത്തിനിറങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതുവരെ തോല്‍വി അറിയാത്ത ടീമാണ് രാജസ്ഥാന്‍. ടീമിന്റെ രണ്ട് വിജയങ്ങളിലും പ്രധാന പങ്കുവഹിച്ചത് സഞ്ജു സാംസണായിരുന്നു. രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തളിക്കാനിറങ്ങുമ്പോഴും പ്രധാന പ്രതീക്ഷ സഞ്ജുവിലാണ്. എതിര്‍ടീമുകളുടെ പേടിസ്വപ്‌നമാവാന്‍ രണ്ട് മത്സരം കൊണ്ടുതന്നെ സഞ്ുവിന് സാധിച്ചിരുന്നു.

ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഓയിന്‍ മോര്‍ഗന് പോലും സഞ്ജുവിന്റെ പ്രകടത്തെ കുറിച്ചോര്‍ത്ത് പേടിയുണ്ട്. രാജസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് മോര്‍ഗന്‍ സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്. രാജസ്ഥാന്‍ നിരയില്‍ ഏറ്റവും പേടിക്കേണ്ട രണ്ട് താരങ്ങളില്‍ ഒരാളാണ് സഞ്ജു സാംസണെന്നാണ് മോര്‍ഗന്‍ പറയുന്നത്. ''സഞ്ജുവിനൊപ്പം രാജസ്ഥാന്‍ നിരയില്‍ പേടിക്കേണ്ട മറ്റൊരു താരമാണ് ജോസ് ബട്‌ലര്‍. മികച്ച താരങ്ങളാണ് ഇരുവരും. 

എത്രയും പെട്ടന്ന് അവരെ പുറത്താക്കാനാണ് ശ്രമിക്കേണ്ടത്. അവര്‍ രണ്ട് പേരും 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്താല്‍ എതിര്‍ടീമിന്റെ തോല്‍വി ഉറപ്പാണ്. പരിചയസമ്പന്നരായ നിരവധി താരങ്ങളുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മികച്ച പ്രകടനം പുറത്തെടുക്കുകയും കൃതമായ സമയത്ത് തന്ത്രങ്ങള്‍ ഉപയോഗിക്കാനും കഴിഞ്ഞാല്‍ ബട്‌ലര്‍, സഞ്ജു, സ്റ്റീവ് സ്മിത്ത് എന്നിവരെ മറികടക്കാന്‍ സാധിക്കും. 

സ്മിത്തും മികച്ച ഫോമിലാണ്. ഞങ്ങളുടെ ഗെയിം നടപ്പാക്കാന്‍ കഴിയുമെന്ന് കരുതുന്നു. അതോടൊപ്പം ദുബായിലെ ആദ്യജയവും.'' മോര്‍ഗന്‍ പറഞ്ഞുനിര്‍ത്തി. കഴിഞ്ഞ രണ്ട് മത്സരത്തില്‍ 200 റണ്‍സിനപ്പുറം നേടിയ ടീമാണ് രാജസ്ഥാന്‍. എന്നാല്‍ രണ്ട് മത്സരങ്ങളും ഷാര്‍ജയിലായിരുന്നു. ആദ്യമായിട്ടാണ് രാജസ്ഥാന്‍ ദുബായില്‍ കളിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍