
ലണ്ടൻ: കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്ന വാഗ്ദാനവുമായി ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബ്ബുകൾ രംഗത്ത്. ഈ വർഷം സെപ്റ്റംബറിൽ ഐപിഎൽ മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്നാണ് വിവിധ കൌണ്ടി ക്ലബ്ബുകൾ നിർദേശിച്ചിരിക്കുന്നത്.
കൗണ്ടി ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടുകളായ കിയാ ഓവൽ, എഡ്ജ്ബാസ്റ്റൺ, ഓൾഡ് ട്രാഫോർഡ്, എംസിസി എന്നിവക്ക് പുറമെ ലോർഡ്സ് ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന ലങ്കാഷെയറും വാർവിക്ഷെയറും ചേർന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് മുന്നിൽ ഇത്തരമൊരു നിർദേശംവെച്ചത്. തങ്ങളുടെ നിർദേശം ബിസിസിഐയെ അറിയിക്കാനും ക്ലബ്ബുകൾ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തിയാൽ അത് ലോകകപ്പിന് മികച്ച മുന്നൊരുക്കമാകുമെന്നും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടുതന്നെ മത്സരങ്ങൾ നടത്താനാകുമെന്നും കൗണ്ടി ക്ലബ്ബുകൾ പറയുന്നു.
കൊവിഡിന് ശമനമുണ്ടായാൽ സെപ്റ്റംബറിൽ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇയിൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!