പര്‍പ്പിള്‍ ക്യാപ്പ് ബുമ്രയുടെ തലയില്‍; കൂടെ മറ്റൊരു ഐപിഎല്‍ റെക്കോഡും

Published : Nov 06, 2020, 11:53 AM IST
പര്‍പ്പിള്‍ ക്യാപ്പ് ബുമ്രയുടെ തലയില്‍; കൂടെ മറ്റൊരു ഐപിഎല്‍ റെക്കോഡും

Synopsis

ജസ്പ്രീത് ബുമ്രയുടെ പ്രകടനം ഇന്നലെ വേറിട്ടുനിന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.  

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചാം കിരീടം ഒരു ജയംമാത്രം അകലെയാണ്. ഇന്നലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് രോഹിത് ശര്‍മയും സംഘവും ഫൈനലില്‍ കടന്നവും. തകര്‍പ്പന്‍ ഫോമിലാണ്. ഈ ഫോമില്‍ അവര്‍ കിരീടം നേടിയാല്‍ പോലും അതില്‍ അത്ഭുതപ്പെടാനില്ല. ഒന്നോ രണ്ടോ താരത്തിന്റെ മികവിലല്ല മുംബൈ ജയിക്കുന്നത്. എല്ലാവരും അവരുടേതായ സംഭാവന നല്‍കുന്നുവെന്നാണ് ടീമിന്റെ പ്രത്യേകത. 

ജസ്പ്രീത് ബുമ്രയുടെ പ്രകടനം ഇന്നലെ വേറിട്ടുനിന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഒരു ഡല്‍ഹി ബാറ്റ്‌സ്മാനും ബുമ്രയ്‌ക്കെതിരെ ആധിപത്യം സ്ഥാപിക്കാനായില്ല. ബൂമ്രയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ഇന്നലത്തേത്. ഇതോടൊപ്പം മറ്റൊരു റെക്കോഡ് കൂടി ബൂമ്ര സ്വന്തമാക്കി.

സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് ബുമ്രയെ തേടിയെത്തിയത്. 26 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഭുവനേശ്വര്‍ കുമാറിനെയാണ്. ബുമ്രയുടെ ആക്കൗണ്ടില്‍ ഇപ്പോല്‍ 27 വിക്കറ്റുകളുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നല്‍കുന്ന ബൗളര്‍ക്ക് നല്‍കുന്ന പര്‍പ്പിള്‍ ക്യാപ്പും ബുമ്രയയുടെ തലയിലാണ്. 23 വിക്കറ്റ് നേടിയ ഡല്‍ഹി കാപിറ്റല്‍സിന്റെ കഗിസോ റബാദയെയാണ് താരം പിന്തള്ളിയത്. 

ഇന്നലെ ശിഖര്‍ ധവാന്‍ (0), ശ്രേയസ് അയ്യര്‍ (12), മാര്‍കസ് സ്റ്റോയിനിസ് (65), ഡാനിയേല്‍ സാം (0) എന്നിവരുടെ വിക്കറ്റുകാണ് ബുമ്രയെ തേടിയെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍