അവിശ്വസനീയം! തനിയാവര്‍ത്തനം; ഒരുനിമിഷം പക്ഷിയായി കാര്‍ത്തിക്, കാണാം ഉഗ്രന്‍ ക്യാച്ച്

Published : Nov 01, 2020, 10:23 PM ISTUpdated : Nov 01, 2020, 10:37 PM IST
അവിശ്വസനീയം! തനിയാവര്‍ത്തനം; ഒരുനിമിഷം പക്ഷിയായി കാര്‍ത്തിക്, കാണാം ഉഗ്രന്‍ ക്യാച്ച്

Synopsis

കാണാം ചരിത്രത്തിന്‍റെ ആവര്‍ത്തനം പോലൊരു ക്യാച്ച്. അന്ന് സ്‌മിത്ത് എങ്കില്‍ ഇന്ന് സ്റ്റോക്‌സ്. പാറിപ്പറന്ന് ദിനേശ് കാര്‍ത്തിക്- വീഡിയോ

ദുബായ്: ഐപിഎല്ലില്‍ വിക്കറ്റിന് പിന്നില്‍ അമ്പരപ്പിക്കും ക്യാച്ചുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്തടിച്ച് തുടങ്ങിയ ബെന്‍ സ്റ്റോക്‌സാണ് കാര്‍ത്തിക്കിന്‍റെ അവിശ്വസനീയ പറക്കലിന് മുന്നില്‍ തലകുനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഓയിന്‍ മോര്‍ഗന്‍റെ വെടിക്കെട്ടില്‍ 192 റണ്‍സെന്ന വിജയലക്ഷ്യമാണ് രാജസ്ഥാന് വച്ചുനീട്ടിയത്. ആദ്യ ഓവറില്‍ തന്നെ പാറ്റ് കമ്മിന്‍സിനെ തകര്‍പ്പന്‍ സിക്‌സറിന് പറത്തി സ്റ്റോക്‌സ്. ഈ ഓവറിലെ അവസാന പന്തില്‍ ഉത്തപ്പ നാഗര്‍കോട്ടി പിടിച്ച് പുറത്തായെങ്കിലും 19 റണ്‍സ് ചേര്‍ത്തിരുന്നു രാജസ്ഥാന്‍ ഓപ്പണര്‍മാര്‍. മൂന്നാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ ആദ്യ പന്തില്‍തന്നെ സ്റ്റോക്‌സിന് പണി കൊടുത്തു കമ്മിന്‍സ്. 

കമ്മിന്‍സിന്‍റെ പന്തില്‍ സ്റ്റോക്‌സ് ബാറ്റുവച്ചപ്പോള്‍ എഡ്‌ജായി ഫസ്റ്റ് സ്ലിപ്പിലൂടെ ബൗണ്ടറിയിലേക്ക് എന്ന് തോന്നിച്ച് ബോള്‍ പറന്നു. എന്നാല്‍ ഒറ്റച്ചാട്ടത്തിന് രണ്ട് വിരലുകളില്‍ പന്ത് കോര്‍ത്തു വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക്. ക്രിക്കറ്റ് പ്രേമികള്‍ തലയില്‍ കൈവച്ച നിമിഷം. കഴിഞ്ഞ മത്സരത്തില്‍ രാജാവായി വിലസിയ സ്റ്റോക്‌സ് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടി. 2007 ടി20 ലോകകപ്പില്‍ ആര്‍പി സിങ്ങിന്‍റെ പന്തില്‍ ഗ്രയാം സ്‌മിത്തിനെ പുറത്താക്കാന്‍ ഡികെ എടുത്ത പറക്കും ക്യാച്ചിനെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്. പുറത്താകുമ്പോള്‍ 11 പന്തില്‍ 18 റണ്‍സുണ്ടായിരുന്നു സ്റ്റോക്‌സിന്.  

കാണാം വണ്ടര്‍ ക്യാച്ച്

2007ല്‍ സ്‌മിത്തിനെ മടക്കിയ ക്യാച്ച് ഇങ്ങനെ 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 153 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇരു ഓപ്പണര്‍മാരെയും തന്‍റെ ആദ്യ ഓവറില്‍തന്നെ ആര്‍പി സിങ് മടക്കി. ഗിബ്‌സ് എല്‍ബിയില്‍ കുരുങ്ങിയപ്പോള്‍ ഡികെയുടെ പറക്കും ക്യാച്ചിലായിരുന്നു സ്‌മിത്തിന്‍റെ മടക്കം. ആര്‍പിയുടെ ഔട്ട്‌സ്വിങ്ങറില്‍ പിഴച്ച സ്‌മിത്ത് സ്ലിപ്പില്‍ കാര്‍ത്തിക്കിന്‍റെ കൈകളില്‍ അവസാനിച്ചു. മത്സരം ഇന്ത്യ 37 റണ്‍സിന് ജയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍