തന്റെ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യ ശക്തിയാരെന്ന് വെളിപ്പെടുത്തി ക്വിന്റണ്‍ ഡി കോക്ക്

Published : Oct 22, 2020, 05:47 PM IST
തന്റെ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യ ശക്തിയാരെന്ന് വെളിപ്പെടുത്തി ക്വിന്റണ്‍ ഡി കോക്ക്

Synopsis

മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഡി കോക്ക്. മുംബൈ കോച്ചും മുന്‍ ശ്രീലങ്കന്‍ താരവുമായ മഹേല ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ഏറെ സഹായിച്ചുവെന്നാണ് ഡികോക്ക് പറയുന്നത്.

ദുബായ്: സീസണ്‍ തുടക്കത്തില്‍ മോശം പ്രകടനമായിരുന്നെങ്കിലും പിന്നീട് കത്തിക്കയറിയ താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്. ഇതുവരെ 322 റണ്‍സ് നേടിയ ഡി്‌കോക്ക് തന്നെയാണ് ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. സഹഓപ്പണറായ രോഹിത് ശര്‍മ തളരുമ്പോഴും ടീമിനെ പലപ്പോഴും മികച്ച സ്‌കോറിലേക്ക് നയിക്കുന്നത് ഡികോക്കിന്റെ പ്രകടനമാണ്. 

ഇപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഡി കോക്ക്. മുംബൈ കോച്ചും മുന്‍ ശ്രീലങ്കന്‍ താരവുമായ മഹേല ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ഏറെ സഹായിച്ചുവെന്നാണ് ഡികോക്ക് പറയുന്നത്. ''മഹേലയുടെ സാന്നിധ്യം തന്നെ ഏറെ സഹായിച്ചിണ്ട്. ക്രോസ് ബാറ്റ് ഷോട്ടുകള്‍ കളിക്കാന്‍ അധികം ശ്രമിക്കാറില്ല. പന്തിന്റെ ലൈനില്‍ തന്നെ ബാറ്റ് ചെയ്യുകയെന്നതാണ് പ്രധാനം. ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ചത് ജയവര്‍ധനെ ആയിരുന്നു. അദ്ദേഹത്തെ പോലെയുള്ള നല്ല വ്യക്തികള്‍ ചുറ്റിലുമുള്ളത് വലിയ കാര്യമാണ്.'' ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു. 

നെറ്റ്‌സില്‍ നേരിടാന്‍ ബുദ്ധിമുട്ടുളള ബൗളര്‍മാരെ കുറിച്ചും ഡികോക്ക് സംസാരിച്ചു. ജസ്പ്രീത് ബൂമ്രയാണോ ട്രന്റ് ബോള്‍ട്ടാണ് നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍ എന്ന ചോദ്യത്തിനായിരുന്നു ഡി കോക്കിന്റെ മറുപടി. ''ബൂമ്രയാണ് എനിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ബൗളര്‍. സ്പിന്നര്‍മാരിലേക്കു വന്നാല്‍ ക്രുനാല്‍ പാണ്ഡ്യയേക്കാള്‍ ബുദ്ധിമുട്ട് രാഹുല്‍ ചഹറിനെ നേരിടാനാണ്.'' താരം പറഞ്ഞുനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍