റണ്‍മഴയുടെ കെട്ടുപൊട്ടിച്ച് ഷാ; ഡല്‍ഹിക്ക് കിടിലം തുടക്കം

Published : Oct 05, 2020, 07:56 PM ISTUpdated : Oct 05, 2020, 08:01 PM IST
റണ്‍മഴയുടെ കെട്ടുപൊട്ടിച്ച് ഷാ; ഡല്‍ഹിക്ക് കിടിലം തുടക്കം

Synopsis

ഷായും ധവാനും അടിയോടടി; ഡല്‍ഹിക്ക് കിടിലം തുടക്കം

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് വമ്പന്‍ തുടക്കം. ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും പവര്‍പ്ലേയില്‍ 63 റണ്‍സ് ചേര്‍ത്തു. ഷാ 22 പന്തില്‍ 42 റണ്‍സുമായും ധവാന്‍ 14 പന്തില്‍ 20 റണ്‍സുമായാണ് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഡല്‍ഹിയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. 

ഉഡാനയുടെ ആദ്യ ഓവറില്‍ 14 റണ്‍സടിച്ചാണ് ഷായും ധവാനും തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ വാഷിംഗ്‌ടണ്‍ മൂന്നിലൊതുക്കി. മൂന്നാം ഓവറില്‍ സെയ്‌നിയെ വിളിച്ച കോലിയുടെ തന്ത്രം പാളി. പിറന്നത് 14 റണ്‍സ്. വീണ്ടും സുന്ദറെത്തി നാലില്‍ ഒതുക്കി. അഞ്ചാം ഓവര്‍ എറിഞ്ഞത് കോലിയുടെ ഏറ്റവും വിശ്വസ്തനായ ചാഹല്‍. എന്നാല്‍ ചാഹലിനെ സിക്സും ഫോറും പറത്തി ഷായും ധവാനും 18 നേടി. ആറാം ഓവറില്‍ സുന്ദര്‍ 10 റണ്‍സ് വിട്ടുകൊടുത്തൂ. 

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഡല്‍ഹിയും ബാഗ്ലൂരും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, മൊയീന്‍ അലി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സൈനി, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മേയര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ.

Powered by

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍