ഇത്തവണ മോറിസിന്റെ കലാശക്കൊട്ട്; ഡല്‍ഹിക്കെതിരെ കൈവിട്ട കളി വരുതിയിലാക്കി സഞ്ജുവും സംഘവും

By Web TeamFirst Published Apr 15, 2021, 11:35 PM IST
Highlights

ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിയെ എട്ടിന് 147 എന്ന നിലയില്‍ എറിഞ്ഞൊതുക്കിയരുന്നു.

മുംബൈ: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ആദ്യജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ്ത. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിയെ എട്ടിന് 147 എന്ന നിലയില്‍ എറിഞ്ഞൊതുക്കിയരുന്നു. മറുപടി ബാറ്റിങ്ങില്‍ 19.4 ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യം മറികടുന്നു. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ടോം കറനിന്റെ ആദ്യ നാല് പന്തുകള്‍ക്കിടെ രണ്ട് സിക്‌സര്‍ പായിച്ച ക്രിസ് മോറിസാണ് വിജയം സമ്മാനിച്ചത്. 18 പന്തില്‍ 36 റണ്‍സുമായി താരം പുറത്താവാതെ നിന്നു. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഡേവിഡ് മില്ലര്‍ നേടിയ 62 റണ്‍സാണ് മോറിസിന് പൊരുതാന്‍ തുണയായത്. രാഹുല്‍ തെവാട്ടിയ (19), ജയദേവ് ഉനദ്ഘട്  (പുറത്താവാതെ 11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ലൈവ് സ്‌കോര്‍. 

മനന്‍ വോഹ്‌റ (9), ജോസ് ബട്‌ലര്‍ (2), സഞ്ജു സാംസണ്‍ (4), ശിവം ദുബെ (2), റിയാന്‍ പരാഗ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്നാം ഓവറില്‍ തന്നെ രാജസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായി. വോഹ്‌റയാണ് ആദ്യം മടങ്ങിയത്. വോക്‌സിനെതിരെ ലോങ്ങിലൂടെ കളിക്കാനുള്ള ശ്രമത്തില്‍ മിഡ് ഓണില്‍ റബാദയ്ക്ക് ക്യാച്ച് നല്‍കി. അതേ ഓവറിന്റെ അവസാന പന്തില്‍ ബ്ടലറും മടങ്ങി. വോക്‌സിന്റെ ഇന്‍സ്വിങര്‍ ബാറ്റില്‍ ഉരസിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സമര്‍ത്ഥമായി പന്ത് കയ്യിലൊതുക്കി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരനായ സഞ്ജു, റബാദയ്‌ക്കെതിരെ ആദ്യ പന്ത് തന്നെ ഫോറടിച്ചാണ് തുടങ്ങിയത്. 

എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ സ്ലിപ്പില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി. ദുബെയും ഇതേ രീതിയിലാണ് മടങ്ങിയത്. ആവേശ് ഖാനായിരുന്നു ബൗളറെന്ന് മാത്രം. ആവേശിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ സമയം പിഴച്ച പരാഗ് ധവാന് ക്യാച്ച് നല്‍കി. ചെറുതെങ്കിലും തെവാട്ടിയ (19)യുടേത് നിര്‍ണായക സംഭാവനയായിരുന്നു. ഇതിനിടെ മില്ലറും മടങ്ങിയതോടെ രാജസ്ഥാന്റെ രണ്ടാം തോല്‍വി ഏറ്റുവാങ്ങുമെന്ന് കരുതി. 43 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു മില്ലറുടെ ഇന്നിങ്‌സ്. എന്നാല്‍ മോറിസിന്റെ ബാറ്റ് ശബ്ദിച്ചതോടെ കൈവിട്ട കളി രാജസ്ഥാന്‍ അക്കൗണ്ടിലാക്കി. 19-ാം ഓവറില്‍ റബാദയ്‌ക്കെതിരേയും മോറിസ് രണ്ട് സിക്‌സ് നേടിയിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ഡല്‍ഹി നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. കഗിസോ റബാദ, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഏഴ് ഓവറുകള്‍ക്കിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍ (2), പൃഥ്വി ഷാ (9), മൂന്നാമന്‍ അജിന്‍ക്യ രഹാനെ (8), മാര്‍കസ് സ്റ്റോയിനിസ് (0) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഉനദ്ഘടിന്റെ സ്ലോവറില്‍ വലിയ ഷോട്ടിന് മുതിര്‍ന്ന പൃഥ്വിക്ക് പിഴച്ചു. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച്. അടുത്ത ഓവറിന്റെ ആദ്യ പന്തിലും ഉനദ്ഘട് വിക്കറ്റ് സ്വന്തമാക്കി. ഇത്തവണ ശിഖര്‍ ധവാനാണ് ഇരയാത്. സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ധവാനെ കുടുക്കിയത്. സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമം പാളിപ്പോയി. വലത്തോട്ട് ഡൈവ് ചെയ്ത സഞ്ജു അസാമാന്യ മെയ്‌വഴക്കത്തോടെ പന്ത് കയ്യിലൊതുക്കി.

 

മൂന്നാം ഓവര്‍ എറിയാനെത്തിയ ഉനദ്ഘട് രഹാനെയേയും കുടുക്കി. ഇത്തവണയും സ്ലോവറാണ് വില്ലനായത്. റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രഹാനെ മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ സ്റ്റോയിനിസിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. മുസ്തഫിസുര്‍ റഹ്‌മാന്‍ സ്ലോവറില്‍ ബാറ്റുവച്ച സ്‌റ്റോയിനിസ് ഷോര്‍ട്ട് എക്‌സ്ട്രാ കവറില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ പന്തും പവലിയനില്‍ തിരിച്ചെത്തി. റിയാന്‍ പരാഗിന്റെ നേരിടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു പന്ത്. ലളിത് യാദവ് (20) മോറിസിന്റെ പന്തില്‍ മിഡ് ഓണില്‍ രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കി. ടോം കറന്‍ (21) മുസ്തഫിസുറിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ആര്‍ അശ്വിന്‍ (7) റണ്ണൗട്ടായി. ക്രിസ് വോക്‌സ് (15), കഗിസോ റബാദ (9) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. പരിക്കേറ്റ് സീസണ്‍ നഷ്ടമായ ബെന്‍ സ്റ്റോക്‌സിന് പകരം ഡേവിഡ് മില്ലര്‍ ടീമിലെത്തി. ശ്രേയാസ് ഗോപാലിന് പകരം ജയ്‌ദേവ് ഉനദ്ഘടിനേയും ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഷിംറോണ്‍ ഹെറ്റ്മയേര്‍ക്ക് പകരം കഗിസോ റബാദ ടീമിലെത്തി. ഓള്‍റൗണ്ടറായ ലളിത് യാദവ് ഡല്‍ഹിക്കായി അരങ്ങേറി.

click me!