ജയ്പുരില്‍ ടോസ് നേടി സഞ്ജു; കഴിഞ്ഞ മത്സരത്തിൽ നിന്ന് പാഠം പഠിച്ച് തീരുമാനം, മൂന്ന് സ്പിന്നര്‍മാരമായി രാജസ്ഥാൻ

Published : Apr 27, 2023, 07:10 PM ISTUpdated : Apr 27, 2023, 07:12 PM IST
ജയ്പുരില്‍ ടോസ് നേടി സഞ്ജു; കഴിഞ്ഞ മത്സരത്തിൽ നിന്ന് പാഠം പഠിച്ച് തീരുമാനം, മൂന്ന് സ്പിന്നര്‍മാരമായി രാജസ്ഥാൻ

Synopsis

മൂന്ന് സ്പിന്നര്‍മാരുമായി കളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാന്‍റെ ടീം തെരഞ്ഞെടുപ്പ്. സ്ഥിരം ടീമുമായാണ് ചെന്നൈ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്

ജയ്പുര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സിനെയുള്ള ഹോം മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാൻ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാൻ തന്നെയാണ് തീരുമാനിച്ചിരുന്നതെന്ന് സഞ്ജു വ്യക്തമാക്കി. മൂന്ന് സ്പിന്നര്‍മാരുമായി കളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാന്‍റെ ടീം തെരഞ്ഞെടുപ്പ്. സ്ഥിരം ടീമുമായാണ് ചെന്നൈ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്. ട്രെൻഡ് ബോള്‍ട്ട് പരിക്ക് മൂലം കളിക്കാത്തത് രാജസ്ഥാന് കനത്ത തിരിച്ചടിയാണ്. 

രാജസ്ഥാൻ ടീം: Yashasvi Jaiswal, Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Jason Holder, Adam Zampa, Sandeep Sharma, Yuzvendra Chahal

ചെന്നൈ ടീം: Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Matheesha Pathirana, Tushar Deshpande, Maheesh Theekshana

അതേസമയം, ജയ്‌പൂരില്‍ ഇതുവരെ നടന്ന 48 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം 16 എണ്ണത്തില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. 32 കളികളിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണ്. എന്നാല്‍ ഇവിടെ നടന്ന അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തിട്ടും ടീം പരാജയപ്പെട്ടു എന്നതാണ് ചരിത്രം. ലഖ്‌നൗവിന്‍റെ 154 റണ്‍സിനെതിരെ ഒരുവേള 81-0 എന്ന ശക്തമായ നിലയിലായിരുന്നിട്ടും ലഖ്‌നൗ ബൗളര്‍മാരുടെ കരുത്തില്‍ രാജസ്ഥാന്‍റെ പോരാട്ടം 20 ഓവറില്‍ 144-6ല്‍ ഒതുങ്ങി.

ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് 10 റണ്ണിന്‍റെ ജയം സ്വന്തമാക്കി. ചെന്നൈക്ക് വലിയ ആശങ്കകളൊന്നുമില്ല. ബാറ്റര്‍മാരെല്ലാം മിന്നും ഫോമിൽ. അജിൻക്യ രഹാനെയുടെ പുതിയ അവതാരമാണ് ടീമിന്‍റെ ബോണസ്. ഇരുനൂറിനടുത്ത് സ്ട്രൈക്ക് റേറ്റിലാണ് രഹാനെ റണ്ണടിച്ച് കൂട്ടുന്നത്. യുവ ബൗളര്‍മാരും താളം കണ്ടെത്തി തുടങ്ങിയത് ധോണിക്ക് ആശ്വാസമാണ്.

പരീക്ഷണങ്ങൾ പാളിയതാണ് തുടര്‍ച്ചയായ രണ്ട് കളികളിൽ രാജസ്ഥാൻ തോൽക്കാൻ കാരണം. ജോസ് ബട്‍ലറിൽ പതിവ് ഫോമിലേക്ക് വരാത്തതും തിരിച്ചടിയായി. ബട്‌ലറെ പൂട്ടാനുള്ള ഉത്തരവാദിത്തം ചെന്നൈ ഇന്ന് മൊയിന്‍ അലിയെ ആകും ഏല്‍പ്പിക്കുക. ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞാല്‍ ബട്‌ലറെ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ള ബൗളറാണ് അലി. നാലു തവണ അലിയുടെ പന്തുകള്‍ക്ക് മുമ്പില്‍ ബട്‌ലര്‍ വീണു.

തുടര്‍ക്കഥയായി തോൽവികൾ; ഇതിനിടെ പാര്‍ട്ടിയിൽ വച്ച് സ്ത്രീയോട് മോശമായി പെരുമാറി ഡൽഹി സൂപ്പര്‍താരം; കടുത്ത നടപടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍