ഐപിഎല്‍ ആവേശപ്പൂരം മഴയില്‍ കുതിരുമോ; കാലവാവസ്ഥാ റിപ്പോര്‍ട്ട്

Published : Mar 31, 2023, 11:47 AM IST
 ഐപിഎല്‍ ആവേശപ്പൂരം മഴയില്‍ കുതിരുമോ; കാലവാവസ്ഥാ റിപ്പോര്‍ട്ട്

Synopsis

ഇന്നലെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തെയും മഴ ബാധിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് അഹമ്മദാബാദില്‍ മഴ പ്രവചനമില്ല.

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തോടെ ഐപിഎല്‍ ആവേശത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ ആരാധകര്‍ക്ക് ആശങ്ക സമ്മാനിക്കുന്ന കാലവസ്ഥാ റിപ്പോര്‍ട്ടാണ് അഹമ്മദാബാദില്‍ നിന്ന് വരുന്നത്. ഇന്നലെ അഹമ്മദാബാദില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെയും ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും പരിശീലനം മുടങ്ങുകയും ചെയ്തു. കനത്ത മഴ അന്തരീക്ഷ താപനില കുറക്കാനും കാരണമായി. ഇന്നലെ മഴപെയ്തതോടെ അഹമ്മദാബാദില്‍ മാത്രമല്ല ഗുജറാത്തിന്‍റെ മറ്റ് പലയിടങ്ങളിലും അന്തരീക്ഷ താപനിലയില്‍ ആറ് ഡിഗ്രി കുറവ് രേഖപ്പെടുത്തി.

ഇന്നലെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തെയും മഴ ബാധിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് അഹമ്മദാബാദില്‍ മഴ പ്രവചനമില്ല.

എന്നാല്‍ രാജ്യത്തിന്‍റെ തെക്കന്‍ സംസ്ഥാനങ്ങളിലും വടക്കന്‍ സംസ്ഥാനങ്ങളിലും അപ്രതീക്ഷിതമായ വേനല്‍മഴ എത്തുന്നതിനാല്‍ മഴ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുവെന്നും പറയാറായിട്ടില്ല. ഇന്ന് പരമാവധി ചൂട 33 ഡിഗ്രിയായിരിക്കും. വൈകിട്ടോടെ ഇത് 23 ഡിഗ്രിയായി കുറയും.  മഴയുണ്ടാവില്ലെന്ന പ്രവചനം, താരനിബിഡമായ ഐപിഎല്‍ ഉദ്ഘാടന ചടങ്ങിനും ആശ്വാസകരമാണ്.നടിമാരായ തമന്ന ഭാട്ടിയ, രശ്മിക മന്ദാന, ഗയകന്‍ അര്‍ജിത് സിംഗ് തുടങ്ങിയവര്‍  പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് ആറ് മണിക്കാണ് തുടങ്ങുക.

ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടില്‍ നിന്ന് രോഹിത് പുറത്താവാനുള്ള കാരണം ഇതാണ്

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം-ആൻഡ്‌ എവേ രീതിയിലേക്ക്‌ തിരിച്ചുവരുന്നതാണ് ഏറ്റവും വലിയ സവിശേഷത. പത്ത് ടീമുകൾ 12 വേദികളിലായി 74 മത്സരങ്ങളിൽ ഏറ്റുമുട്ടും. കിരീടപ്പോരാട്ടം മേയ് ഇരുപത്തിയെട്ടിന് നടക്കും. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്‌ട് പ്ലെയറും വൈഡും നോബോളും ഡിആർഎസ് പരിധിയിൽ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്‌ട് പ്ലെയർ നിയമം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍