കുട്ടികളുടെ സർഗവാസന പ്രൊത്സാഹിപ്പിക്കാനും കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും വിക്ടേഴ്സ് ചാനലിൽ സംവിധാനമൊരുക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസസംവിധാനങ്ങളുടെ നവീകരണത്തിന് പ്രാമുഖ്യം നൽകി ബജറ്റ്. കുട്ടികളുടെ സർഗവാസന പ്രൊത്സാഹിപ്പിക്കാനും കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും വിക്ടേഴ്സ് ചാനലിൽ സംവിധാനമൊരുക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ബജറ്റിൽ മന്ത്രി പറഞ്ഞത് -
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ കൂടാതെ ഒഗ്മെൻ്റ റിയാലിറ്റി, വിർച്വൽ റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കാൻ 10 കോടി വകയിരുത്തി. കുട്ടികൾക്ക് രണ്ട് ലക്ഷം ലാപ്പ്ടോപ്പുകൾ നൽകാൻ കെഎസ്എഫ്ഇ പ്രത്യേക പദ്ധതി നടപ്പാക്കും. യോഗയും മറ്റു വ്യായാമമുറകളും ഉൾപ്പെടുത്തി ഫിസിക്കൽ എജ്യൂക്കഷൻ ക്ലാസുകളും വിക്ടേഴ്സ് ചാനലിൽ വരും.
കുട്ടികളുടെ മാനസികസംഘർഷം ലഘൂകരിക്കാൻ പ്രത്യേക പദ്ധതികൾ രൂപീകരിക്കും. ടെലി ഓൺലൈൻ സംവിധാനത്തിലൂടെ കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകും. വിദ്യാഭ്യസമേഖലയെ പുനസംഘടിപ്പിക്കാൻ മാർഗനിർദേശം നൽകാൻ ഉന്നത അധികാര സമിതിയെ നിയമിക്കും. ശ്രീനാരാണയഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ പത്ത് കോടി നൽകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona