പ്രൾഹാദ്: 10 രൂപയില്‍ നിന്ന് 10,000 കോടിയുടെ ആസ്‌തിയിലേക്ക് വളര്‍ന്ന പ്രതിഭയുടെ കഥ

By Web TeamFirst Published Sep 29, 2022, 11:49 AM IST
Highlights

ഫിനോലെക്‌സിനെ വിജയിപ്പിച്ചെടുക്കുകയും ഉന്നതിയിൽ നിർത്തുകയും ചെയ്ത  പ്രൾഹാദ് പി ഛബ്രിയയുടെ  മൂല്യങ്ങളാണ് ഹ്രസ്വചിത്രം പകർത്തുന്നത്

ജീവിതത്തെ മാറ്റിമറിച്ച്, ചെറുപ്രായത്തിൽ തന്നെ അതുല്യ വിജയത്തിലേക്ക് ചുവടുവച്ച 14 വയസ്സുകാരൻ പ്രൾഹാദ് പി ഛബ്രിയയുടെ കഥ പറയുന്ന ചിത്രമാണ് 'പ്രൾഹാദ്'. ആ കൗമാരക്കാൻ പിന്നീട്  ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പിവിസി പൈപ്പുകളുടെയും ഫിറ്റിങ്സുകളുടെയും നിർമാതാക്കളായ ഫിനോലെക്‌സ് ഗ്രൂപ്പിൻറെ സ്ഥാപകനായി മാറി. അലിവാർന്ന പെരുമാറ്റവും ത്യാഗസന്നദ്ധതയും ലക്ഷ്യബോധവുമാണ് പ്രൾഹാദ് പി ഛബ്രിയയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് നിദാനമായത്.

ആശയങ്ങളുടെ കലവറയായിരുന്ന അദ്ദേഹത്തിനുള്ള ആദരവാണ് സെപ്‌റ്റംബർ ഒന്നിന് യൂട്യൂബിൽ പുറത്തിറങ്ങിയ 'പ്രൾഹാദ്' എന്ന ഹ്രസ്വചിത്രം. അന്തരിച്ച പ്രതിഭയെക്കുറിച്ചുള്ള ഹ്രസ്വചിത്രം ഇതിനകം പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വ്യവസായങ്ങളിൽ നേട്ടം കൊയ്യാൻ ലക്ഷ്യമിടുന്നവർക്ക് പ്രചോദനമാണ് അദ്ദേഹത്തിൻറെ മഹത്തായ ജീവിതം. ഫിനോലെക്സ് ഇൻഡസ്ട്രീസിൻറെ പിന്തുണയോടെ ഷ്ബാങ് മോഷൻ പിക്‌ചേഴ്‌സാണ് 'പ്രൾഹാദ്' ഒരുക്കിയിരിക്കുന്നത്.

ധൈര്യവും നിശ്ചയദാർഢ്യവും ഉൾച്ചേർന്ന അദ്ദേഹത്തിൻറെ കുതിപ്പാണ് ചിത്രം അവതരിപ്പിക്കുന്നത്. 1945 കാലഘട്ടമാണ് കഥാപരിസരം. പിതാവിൻറെ അകാല മരണത്തെ തുടർന്ന് കുടുംബത്തിൻറെ ഉത്തരവാദിത്തം ആ 14 കാരൻറെ ചുമലിലാവുന്നു.  ആ കുട്ടിയുടെ അമൃത്‌സറിൽ നിന്നുള്ള യാത്രയോടെയാണ് കഥ ആരംഭിക്കുന്നത്. തൻറെ ആകെ സമ്പാദ്യമായിരുന്ന 10 രൂപയിൽ തുടങ്ങി പ്രൾഹാദ് 10,000 കോടിയുടെ ആസ്തി നേടുന്നതിലേക്കുള്ള കുതിപ്പാണ് പ്രമേയം. ലക്ഷ്യം നേടാനായുള്ള അദ്ദേഹത്തിൻറെ നിതാന്ത പരിശ്രമവും പ്രതിസന്ധികൾ തരണം ചെയ്ത ജീവിതവും കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്നതാണ്  ഹ്രസ്വ ചിത്രത്തിൻറെ ലക്ഷ്യം. 

ഫിനോലെക്‌സിനെ വിജയിപ്പിച്ചെടുക്കുകയും ഉന്നതിയിൽ നിർത്തുകയും ചെയ്ത  ആ മനുഷ്യൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ചലച്ചിത്ര മേളകളിലെ പ്രദർശനങ്ങളോടെ നിരവധി പേരെ ആകർഷിക്കാൻ ചിത്രത്തിനായി. യൂട്യൂബിൽ റിലീസ് ചെയ്‌തതിൻറെ അടുത്ത ദിവസം 'സെലിബ്രേറ്റിങ് പ്രൾഹാദ്' എന്ന ഹാഷ്‌ടാഗോടെ ചിത്രം ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. ലോകമെമ്പാടും ഇതുവഴി ചിത്രം ഖ്യാതി നേടി. യൂട്യൂബ് റിലീസിന് ശേഷം  ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിരൂപക പ്രശംസയും നേടി. 

ബ്രാൻഡുകൾക്ക് വേണ്ടിയാണെങ്കിലും മാനുഷിക മൂല്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ജനത്തിന് മുൻപാകെ എത്തിക്കേണ്ടതാണെന്ന് തോന്നുന്നവ എപ്പോഴും അവതരിപ്പിക്കാറുണ്ടെന്ന് ചിത്രത്തിൻറെ നിർമാതാവും ഷ്ബാങ്ങിൻറെ സ്ഥാപകനുമായ ഹർഷിൽ കാരിയ പറഞ്ഞു. പ്രചോദനപരമായ ജീവിതമായിരുന്നു ഫിനോലെക്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ പ്രൾഹാദ് പി ഛബ്രിയയുടേത്. ഒരു മുഴുനീള ചിത്രത്തിനുള്ള കഥ അദ്ദേഹത്തിൻറെ ജീവിതത്തിന് പറയാനുണ്ട്. അതിലെ ഒരേട് പ്രൾഹാദ് എന്ന ഹ്രസ്വചിത്രമായി ലോകത്തിന് മുൻപിൽ അവതരിപ്പിക്കാനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ സംരംഭകർക്ക് പ്രചോദനവും പാഠവുമാണ് എക്കാലവും അദ്ദേഹത്തിൻറെ സ്ഥാപനമെന്നും ഹർഷിൽ കാരിയ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ പ്ലംബിങ്, സാനിറ്റേഷൻ ഉത്പന്നങ്ങളുടെ നിർമാതാക്കളാണ് ഫിനോലെക്‌സ് ഗ്രൂപ്പ്. ഇലക്‌ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ ഉത്പന്നങ്ങൾ, ഇൻറീരിയർ, സൈനേജ്, റൂഫിങ് ആവശ്യങ്ങൾക്കുള്ള പോളി വിനൈൽ ക്ലോറൈഡ് ഷീറ്റുകൾ, കേബിളുകൾ ഉൾപ്പടെ നിരവധി ഉത്പന്നങ്ങളുടെ ശൃംഖലയും കമ്പനിക്കുണ്ട്. നിക്ഷേപങ്ങളിലൂടെ സാങ്കേതിക ശക്തി വർധിപ്പിക്കുന്നതിനായി കമ്പനി ഇപ്പോഴും അതിൻറെ മൂല്യ ശൃംഖലയെ സമ്പുഷ്‌ടമാക്കുന്നു. വ്യവസായ മേഖലയിൽ കമ്പനിക്കുള്ള ആധിപത്യം ഭാവിയിലും തുടരും. നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയ്‌ക്കായി ഗുണനിലവാരമുള്ള അസംസ്‌കൃത വസ്‌തുക്കൾ, റെസിൻ ഉത്പാദനം തുടങ്ങി എല്ലാ മേഖലയിലും സമാനതകളില്ലാത്ത വൈദഗ്‌ധ്യം നേടാൻ കമ്പനിക്ക് സാധിച്ചു. വിജയിച്ച വ്യവസായിയുടെ ചിന്താപ്രകിയ 'പ്രൾഹാദ്' എന്ന കഥയിലൂടെ പ്രതിധ്വനിക്കുന്നു.

പ്രൾഹാദ് എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ കാണാം

click me!