സൗദിയില്‍ 15 വര്‍ഷത്തിനിടെ നടന്നത് 128 ഭീകരാക്രമണങ്ങള്‍

Published : Dec 07, 2016, 01:00 PM ISTUpdated : Oct 04, 2018, 07:34 PM IST
സൗദിയില്‍ 15 വര്‍ഷത്തിനിടെ നടന്നത് 128 ഭീകരാക്രമണങ്ങള്‍

Synopsis

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ 128 ഭീകരാക്രമണങ്ങള്‍ നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം. ആയിരക്കണക്കിന് പേര് ഭീകരാക്രമണങ്ങളുടെ ഇരകളായി. ഭീകരര്‍ മയക്ക് മരുന്ന് വ്യാപാരവും നടത്തുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 2001 ന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 128 ഭീകരാക്രമണങ്ങള്‍ നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മന്സൂര്‍ അല്‍തുര്‍ക്കി വെളിപ്പെടുത്തി. താമസ കേന്ദ്രങ്ങളും സുരക്ഷാ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങളില്‍ കൂടുതലും.

പള്ളികളും വിദേശ രാജ്യങ്ങളുടെ എംബസികളും ലക്ഷ്യമാക്കിയും ആക്രമണങ്ങളുണ്ടായി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 1,147പേര്‍ക്ക് ഈ ആക്രമണങ്ങളില്‍ ജീവഹാനി സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. 109 തവണ സുരക്ഷാ സൈനികരും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി സുരക്ഷാ ഭടന്മാരും സാധാരണക്കാരും കൊല്ലപ്പെട്ടു. മക്കയിലും മദീനയിലുമുള്ള വിശുദ്ധ ഹറം പള്ളികള്‍ക്ക് നേരെ വരെ ആക്രമണമുണ്ടായി. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കു എന്നതാണ് ഭീരകവാദികളുടെ ലക്ഷ്യമെന്നു മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്യുകയും, രാജ്യത്തിന് പുറത്ത് നിന്ന് അവരെ നിയന്ത്രിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു. കാര്യമായ മതവിദ്യാഭ്യാസം ലഭിക്കാത്തവരെയാണ് ഭീകരര്‍ റിക്രൂട്ട് ചെയ്യുന്നത്. സ്‌ത്രീകളും കുട്ടികളും പ്രായം ചെന്നവരും നേരിടുന്ന അനീതിയെകുറിച്ച കള്ളക്കഥകള്‍ പ്രചരിപ്പിച്ചാണ് ഭീരകരപ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ കൂട്ടുന്നത്.

സ്‌ത്രീകള്‍ക്ക് രാജ്യം നല്‍കുന്ന പ്രത്യേക ആദരവും ഇളവുകളും ഭീകരര്‍ ദുരുപയോഗം ചെയ്യുന്നു. ഭീകരര്‍ ഉള്ള പ്രദേശങ്ങളില്‍ യുവാക്കളെ മുന്നില്‍വെച്ച് മയക്ക് മരുന്ന് വ്യാപാരവും വര്‍ധി കൊണ്ടിരിക്കുകയാണെന്ന് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. സൗദിയില്‍ മയക്ക് മരുന്ന് വിറ്റ് പണമുണ്ടാക്കുകയാണ് യമനിലെ ഹൂത്തികള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പതിനേഴ് കോടിയിലധികം ലഹരി ഗുളികകളും 180 ടണ്‍ ഹാഷിഷും സുരക്ഷാ വകുപ്പ് പിടിച്ചെടുത്തതായാണ് കണക്ക്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് പ്രധാനമന്ത്രി
'ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും പത്രികയിൽ മറച്ചുവെച്ചു'; പിവി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി