മഹാരാഷ്‌ട്രയിലെ ആയുധ സംഭരണശാലയില്‍ തീപ്പിടിത്തം; 17 മരണം

Published : May 31, 2016, 12:50 AM ISTUpdated : Oct 04, 2018, 11:40 PM IST
മഹാരാഷ്‌ട്രയിലെ ആയുധ സംഭരണശാലയില്‍ തീപ്പിടിത്തം; 17 മരണം

Synopsis

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ  സൈനിക ആയുധശാലയിലുണ്ടായ തീപിടുത്തില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം 17 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മഹാര്ട്രയിലെ പുല്‍ഗാവില്‍ പുലര്‍ച്ചെയോടെയായിരുന്നു അപകടം.  ബ്രഹ്മോസ് മിസൈലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന അതീവ സുരക്ഷാ മേഖലയിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു.

മഹാരാഷ്‌ട്രയിലെ വാര്‍ധ ജില്ലയില്‍ സൈന്യത്തിന്റെ ആയുധ സംഭരണശാലയില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പ്രതിരോധ സുരക്ഷാ സേനയിലെ ലഫ്നന്റ് കേണല്‍, മേജര്‍ റാങ്കിലുള്ള  രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് മരിച്ചത്. തീപടര്‍ന്നതോടെ ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായി. ജീവന്‍ പണയപ്പെടുത്തി തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്.  

മിസൈലുകളും, ഗ്രനേഡുകളും ഉള്‍പ്പെടെ ഉഗ്രശേഷിയുള്ള വെടിക്കോപ്പുകള്‍ സൂക്ഷിച്ച ഗോഡൌണിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. അപകടം നടന്ന ഉടന്‍ സൈനികരുടെ കുടുംബങ്ങളും ഗ്രാമരാമവാസികളും ഉള്‍പ്പെടെ ആയിരത്തിലധികം പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. അതീവസുരക്ഷാ മേഖലയില്‍ തീപിടിത്തത്തെക്കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് സൈന്യം ഉത്തരവിട്ടു.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് എന്നിവര്‍  സംഭവസ്ഥലം സന്ദര്‍ശിക്കും. കോടികള്‍ വിലവരുന്ന  സ്ഫോടക വസ്തുക്കളും ആയുധങ്ങളും തീപിടിത്തത്തില്‍ നശിച്ചതായാണ് സൂചന. സൈന്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ആയുധം വിതരണം ചെയ്യുന്ന ഈ ആയുധ സംഭരണശാല ഏഷ്യയില്‍തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ ശാലയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
മുസ്ലിങ്ങളല്ലാത്തവർ ആക്രമിക്കപ്പെടുന്നു, ബംഗ്ലാദേശ് ഭരിക്കുന്നത് മതേതരത്വം തകർക്കുന്ന സർക്കാരെന്ന് ഷെയ്ഖ് ഹസീന