കശ്മീരില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ രണ്ട് മരണം; ആറു പേര്‍ക്ക് പരിക്ക്

Published : Jan 19, 2018, 12:53 PM ISTUpdated : Oct 05, 2018, 12:54 AM IST
കശ്മീരില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ രണ്ട് മരണം; ആറു പേര്‍ക്ക് പരിക്ക്

Synopsis

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ജനവാസമേഖലകളെ ലക്ഷ്യമാക്കി നടത്തിയ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും രണ്ട് സാധാരണകാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാക്ക് ആക്രമണത്തിനു മറുപടിയായി ബിഎസ്എഫും തിരിച്ചടിച്ചു. വെടിവെപ്പില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി കന്നുകാലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. ആര്‍എസ് പുര, അമിയ, റാംഗര്‍ എന്നീ മേഖലകളില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് മണിക്കൂറുകളോളം വെടിവെപ്പും ഷെല്ലിങ്ങും നടത്തിയതായി ബിഎസ്എഫ് അറിയിച്ചു. 24 മണിക്കൂറിനിടെ പാക് വെടിവെപ്പില്‍ നാലു പേരാണ് മരിച്ചത്. ഇതില്‍ ഒരു ബിഎസ്എഫ് കോണ്‍സറ്റബിളും 17 വയസുകാരിയും ഉള്‍പ്പെടും. 

40ഓളം അതിര്‍ത്തികളിലെ ഔട്ട്‌പോസ്റ്റുകള്‍ ലക്ഷ്യമാക്കി 82 എംഎം, 52 ഓളം മോര്‍ട്ടാര്‍ ബോംബുകള്‍ എന്നിവയാണ് പ്രയോഗിച്ചത്. മേഖലകളില്‍ ഇപ്പോഴും വെടിവയ്പ്പു തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. കനത്ത വെടിവയ്പ്പിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആയിരത്തോളം പേര്‍ കുടിയൊഴിയുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ഇന്നലെ പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു പെണ്‍കുട്ടിയും ബിഎസ്എഫ് ജവാനും കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ
കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും