
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇരു സമുദായങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പെണ്‍കുട്ടിയെ മറ്റൊരു സമുദായത്തിലെ ഒരു കൂട്ടം യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ത്തിലേക്ക് നയിച്ചത്. ഇതിനിടെ ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഷി.ജി.പി ജവീദ് അഹമ്മദ് അറിയിച്ചു.
മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതി ശാന്തമാണെന്നും സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയില്‍ഇ എടുത്തിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.
2013 സെപ്തംബര്‍ 17ന് മുസാഫര്‍നഗറിലുണ്ടായ കൂട്ടക്കൊലയ്ക്കു പിന്നിലും ഇത്തരത്തില്‍ ഹിന്ദു- മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമായിരുന്നു. യു.പി കണ്ട ഏറ്റവും വലിയ കലാപത്തില്‍ 69 പേരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam