മക്കളേയും അമ്മയേയും  ട്രെയ്നില്‍ നിന്ന് എറിഞ്ഞുകൊന്നു

Published : Oct 26, 2017, 12:47 PM ISTUpdated : Oct 04, 2018, 11:52 PM IST
മക്കളേയും അമ്മയേയും  ട്രെയ്നില്‍ നിന്ന് എറിഞ്ഞുകൊന്നു

Synopsis

സീതാപ്പൂര്‍: ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ വച്ചാണ് മക്കളേയും അമ്മയേയും  ട്രെയ്നില്‍ നിന്ന് എറിഞ്ഞുകൊന്നു . അമ്മയെയും നാല് മക്കളെയുമാണ് പുറത്തേക്ക് തള്ളിയത് ഇതില്‍ അമ്മയും ഒരു പെണ്‍കുട്ടിയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 50 കിലോമീറ്റര്‍ യാത്രക്കിടയിലാണ് ഇവര്‍ അഞ്ച് പേരേയും സ്ത്രീയുടെ ഭര്‍ത്താവും അമ്മയുടെ അമ്മാവനും സുഹൃത്തും ചേര്‍ന്ന് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുന്നത്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്ന് കുട്ടികളെ ജീവനോടെയും അമ്മയേയും ഒരു കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തയത്. അമൃതസഹസ്ര എക്‌സപ്രസിലാണ്  സംഭവം നടന്നത്. നാല് വയസ്സിനും ഒന്‍പത് വയസ്സിലും ഇടയിലുള്ളവരാണ് രക്ഷപ്പെട്ട മൂന്ന് കുട്ടികളും.

സ്ത്രീയുടെ ഭര്‍ത്താവും അവരുടെ അമ്മാവനും കൂട്ടുകാരനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ബീഹാരിലെ മോത്തിഹാരി സ്വദേശികളാണ് എല്ലാവരും. മോത്തിഹാരിയില്‍ നിന്ന് അമൃതസറിലേക്ക് വരികയായിരുന്നു ഇവര്‍. 12 വയസ്സുകാരിയായ മുത്ത മകള്‍ ആണ് കൊല്ലപ്പെട്ടത്. അതേ സമയം രക്ഷപ്പെട്ട കുട്ടികളുടെ മൊഴിയെടുക്കുവാനുള്ള ശ്രമത്തിലാണ് പൊലീസ്.

അമ്മാവനായ ഇക്ബാലിനെതിരേയും കൂട്ടുകാരനായ ഇസ്ഹാറിനെതിരേയും പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. മോത്തിഹാരിയിലെ ഇവരുടെ കുടുംബാംഗങ്ങളെ കണ്ടെത്തിയാല്‍ ഇത് തെളിയിക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ