ലിബിയയില്‍ സൈന്യവും ഐ.എസും തമ്മില്‍ പോരാട്ടം കനക്കുന്നു

Published : Aug 29, 2016, 05:09 AM ISTUpdated : Oct 04, 2018, 06:16 PM IST
ലിബിയയില്‍ സൈന്യവും ഐ.എസും തമ്മില്‍ പോരാട്ടം കനക്കുന്നു

Synopsis

കഴിഞ്ഞ ഒരു മാസത്തിലേറെയായി സിര്‍ത് നഗരത്തിന്റെ നിയന്ത്രണം തിരികെ പിടിക്കാന്‍ ലിബിയന്‍ സൈന്യം ഇസ്ലാമിക് സ്റ്റേറ്റുമായി കനത്ത പോരാട്ടത്തിലാണ്. സിര്‍ത്തിലെ രണ്ട് ജില്ലകളുടെ നിയന്ത്രണം ഇപ്പോഴും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കാണ്. ആ പ്രദേശം കൂടി തിരിച്ചുപിടിക്കാനാണ് സൈന്യത്തിന്റെ നീക്കം. സിര്‍ത് പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനുള്ള അവസാന യുദ്ധം തുടങ്ങിയതായി സൈന്യം അറിയിച്ചു. ആയിരത്തിലേറെ പേരാണ് അന്തിമ യുദ്ധത്തില്‍ പങ്കെടുക്കുന്നത്. 

പോരാട്ടം രൂക്ഷമായതോടെ ഇരു ഭാഗത്തും ആള്‍നാശവുമുണ്ടായി. 35 സൈനികര്‍ കൊല്ലപ്പെട്ടതായി സിര്‍തിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. എത്ര തീവ്രവാദികളെ സൈന്യം വകവരുത്തിയെന്നത് സംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മദേശമായ സിര്‍തിന്റെ നിയന്ത്രണം കഴിഞ്ഞ വര്‍ഷമാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പക്കലാകുന്നത്. മേയില്‍ സൈന്യം നഗരം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. സിര്‍ത് നഷ്‌ടമാകുന്നത് ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി