കാസര്‍ഗോഡ് സംഘര്‍ഷങ്ങള്‍ തടയാന്‍ പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തനരഹിതം

Web Desk |  
Published : Apr 22, 2018, 09:06 AM ISTUpdated : Jun 08, 2018, 05:45 PM IST
കാസര്‍ഗോഡ് സംഘര്‍ഷങ്ങള്‍ തടയാന്‍ പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തനരഹിതം

Synopsis

95 നിരീക്ഷണ ക്യാമറകളാണ് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരുന്നത്

കാസര്‍ഗോഡ്:വർഗീയ, രാഷ്ട്രീയ സംഘർഷങ്ങൾ തടയാനായി കാസർഗോഡ് പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളെല്ലാം കണ്ണടച്ചു. കോടികൾ ചിലവഴിച്ച പദ്ധതിയിലൂടെ 95 നിരീക്ഷണ ക്യാമറകളാണ് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരുന്നത്.

ജില്ലയിൽ അടക്കിടെ ഉണ്ടാകുന്ന വർഗ്ഗിയ രാഷട്രീയ സംഘർഷത്തെ തുടർന്നാണ് നിരിക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. കാസർഗോഡ് കാഞ്ഞങ്ങാട് സബ്ബ് ഡിവിഷനുകളിലായി 95 ക്യാമറകളാണ് സ്ഥാപിച്ചത്. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി ഇവ പ്രവർത്തനരഹിതമാണ്. തകരാറിലായ ക്യാമറകള്‍ നന്നാക്കാന്‍  കെല്‍ട്രോണിനെ സമീപിച്ചെങ്കിലും തുക കൂടുതലായതിനാല്‍ വേണ്ടെന്ന്  വെച്ചു.

നഗരസഭയുടെ സഹായത്തോടെ ക്യാമറകൾ പുനസ്ഥാപിക്കാനാണ് ഇപ്പോൾ പോലീസിന്റെ ആലോചന. കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ അഴിഞ്ഞാടിയ സംഘത്തെ  തിരിച്ചറിയാനും നിരിക്ഷണ ക്യാമറകളിലൂടെ സാധിക്കുമായിരുന്നു. ക്യാമറകൾ നിശ്ചലമായതോടെ ആ വഴിയും അടഞ്ഞു. ഈ സാചര്യത്തിൽ ജില്ലയിലെ മുഴുവൻ സംഘർഷ ബാധിത പ്രദേശങ്ങളിലും ക്യാമറകൾ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ