ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ കനിവ് തേടി ഒരു വീട്ടമ്മ

Web Desk |  
Published : Aug 11, 2016, 08:02 AM ISTUpdated : Oct 05, 2018, 03:43 AM IST
ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ കനിവ് തേടി ഒരു വീട്ടമ്മ

Synopsis

ചെരുപ്പുകുത്തിയായ ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനം നിത്യചിലവുകള്‍ക്ക് പോലും തികയില്ലെന്നിരിക്കെയാണ് രോഗം ഇവരെ തളര്‍ത്തിയത്.

ഇല്ലായ്മകളോട് പൊരുതി ജീവിച്ച് വരുകയായിരുന്നു വിശാലവും കുടുംബവും. ചെരുപ്പ്കുത്തിയായ ഭര്‍ത്താവിന് കിട്ടുന്ന തുച്ഛമായ കൂലിയായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം.വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ഇരു വൃക്കകളും തകരാറിലായ വിവരം ഡോക്ടര്‍മാര്‍ അറിയിച്ചത്. ദുരിതത്തിലായ കുടുംബം ഉള്ളതെല്ലാം വിറ്റുപെറുക്കി വിശാലത്തെ ചികിത്സിച്ചു. മരുന്നിനും ഡയാലിസിസിനുമായി ചിലവായത് ലക്ഷങ്ങള്‍. ഇനി ചികിത്സക്കായി പണമില്ല.

വാടക വീട്ടിലാണ് വിശാലവും കുടുംബവും കഴിയുന്നത്. ഏക മകന്‍ അക്ഷയ്കുമാര്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. ചികിത്സ ചിലവും മകന്റെ പഠനചിലവുമൊക്കെ ആകുമ്പോള്‍ പല ദിവസവും കുടുംബം പട്ടിണിയിലാണ്. ജീവന്‍ പിടിച്ച് നിര്‍ത്താന്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിശാലവും കുടുംബവുമിപ്പോള്‍.

 

സെക്രട്ടറി നവോദയ കലാസമിതി

പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട നോര്‍ത്ത് , തൃശൂര്‍  680 125

ഫോണ്‍  വിനയന്‍  9349000080

കരുവന്നൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 112

A/C NO  2530

തൃശൂര്‍   680711

ഫോണ്‍  0480 2888987

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്
തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും