കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം;  തുമ്പില്ലാതെ കര്‍ണാടക പൊലീസ്

Published : Aug 30, 2016, 10:49 AM ISTUpdated : Oct 05, 2018, 02:04 AM IST
കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം;  തുമ്പില്ലാതെ കര്‍ണാടക പൊലീസ്

Synopsis

ബംഗളുരു: കര്‍ണാടകത്തിലെ പുരോഗമന എഴുത്തുകാരനായ എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് ഇന്ന് ഒരു വയസ്സ്. രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ പൊലും ഇതുവരെ  പൊലീസിനായിട്ടില്ല.. സിഐഡി അന്വേഷണം പുരോഗമിക്കുകയാണെന്ന് കര്‍ണാടകം ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്യ പറഞ്ഞു.

തീവ്രഹിന്ദുത്വത്തിനെതിരായ ചെറുത്തുനില്‍പ്പുകളുടെ വായടപ്പിച്ചുകൊണ്ട് കല്‍ബുര്‍ഗിയെ അജ്ഞാതരായ ഒരു സംഘം വെടിവെച്ച് കൊന്നിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു. കേസില്‍ സംസ്ഥാന കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ടെങ്കിലും അത് പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറിയെങ്കിലും അവരും ഇതുവരെ അന്വേഷണമാരംഭിച്ചിട്ടില്ല.

കല്‍ബുര്‍ഗിയുടെ ഭാര്യയുടെ മൊഴിയനുസരിച്ച് കൊലപാതികളുടെ രേഖ ചിത്രം പോലീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചെങ്കിലും ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുക്തിവാദി നേതാവ് നരേന്ദ്ര ദബോല്‍ക്കര്‍, സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകവുമായി കല്‍ബുര്‍ഗി വധത്തിന് ബന്ധമുണ്ടെന്ന് മാത്രമാമാണ് കര്‍ണാടക പൊലീസിന്റെ ആകെയുള്ള കണ്ടെത്തല്‍.

കേസില്‍ അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ഇപ്പോള്‍ പറയാനാകിലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്യ പറ!ഞ്ഞു.രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമായാണ് വിശേഷിപ്പിക്കപ്പെട്ട് ഈ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍മാരും, ചിന്തകരും, കലാകാരന്‍മാരും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയിരുന്നു. കല്‍ബുര്‍ഗിയെ കൊന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ധാര്‍വാഡില്‍ എഴുത്തുകാരുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം, വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണമെന്ന് സുരേഷ് ഗോപി
തൊഴിലുറപ്പ് തൊഴിലാളികൾ പായസം കുടിക്കാൻ ക്ഷേത്രത്തിലെത്തി; അച്ഛനും മകൾക്കും പുതുജീവൻ നൽകി നാട്ടിലെ താരങ്ങളായി