രക്തസാക്ഷിയായ സൈനികന്‍റെ കുടുംബത്തെ അപഹാസ്യരാക്കി യുപി മുഖ്യന്‍റെ സന്ദര്‍ശനം

Published : May 14, 2017, 03:13 PM ISTUpdated : Oct 05, 2018, 03:22 AM IST
രക്തസാക്ഷിയായ സൈനികന്‍റെ കുടുംബത്തെ അപഹാസ്യരാക്കി യുപി മുഖ്യന്‍റെ സന്ദര്‍ശനം

Synopsis

ലഖ്നൗ: അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് സൈനികന്‍റെ കുടുംബത്തെ അപഹാസ്യരാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സന്ദർശനം. പാക് സൈനികർ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കപ്പെട്ട പ്രേം കുമാറിന്‍റെ വീട്ടിൽ യോഗി നടത്തിയ സന്ദര്‍ശനമാണ് വിവാദമായിരിക്കുന്നത്. സന്ദർശനം നടത്തുന്നതിനു മുന്നോടിയായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയശേഷം മുഖ്യമന്ത്രി തിരിച്ചുപോയ ശേഷം അതെല്ലാം പ്രദേശിക ഭരണകൂടം എടുത്തുമാറ്റുകയായിരുന്നു.

എസി, സോഫകൾ, കർട്ടനുകൾ, കാർപ്പറ്റുകൾ, കസേരകൾ എന്നിവ ഉപയോഗിച്ച് വീട് മനോഹരമാക്കി പ്രാദേശിക ഭരണകൂടം കുടുംബത്തിനും യോഗിക്കും വിഐപി പരിഗണന നൽകി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ അധികൃതർ ഈ സാമഗ്രികളെല്ലാം തിരിച്ചെടുത്ത് കുടുംബാംഗങ്ങളെ ഇളിഭ്യരാക്കി. 

അവർ എസി സ്ഥാപിച്ചു. സോഫ സ്ഥാപിച്ചു. തറയിൽ കാർപറ്റ് വിരിച്ചു. വെദ്യുതി നിലയ്ക്കാതിരിക്കാൻ ജനറേറ്റർവരെ കൊണ്ടുവന്നു. പക്ഷേ, മുഖ്യമന്ത്രി പോയതിനുശേഷം അവർ എല്ലാം തിരിച്ചെടുത്തു- സൈനികന്‍റെ സഹോദരൻ ദയാ ശങ്കർ പറയുന്നു. ഇത് തങ്ങളെ അപമാനിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഉത്തർപ്രദേശിലെ ഏറ്റവും പിന്നാക്ക പ്രദേശമായാണ് ദിയോറിയ കരുതപ്പെടുന്നത്. യോഗിയുടെ സന്ദർശനത്തിനു മുന്നോടിയായി സൈനികന്‍റെ വീട്ടിലേക്കുള്ള പൊടിനിറഞ്ഞ വഴി കോണ്‍ക്രീറ്റ് ചെയ്യാനും മാലിന്യ ഓടകൾ മൂടിവയ്ക്കാനുംവരെ പ്രാദേശിക ഭരണകൂടം തയാറായി. 

താത്കാലികമായി സ്ഥാപിച്ച മുളന്തണ്ടിലാണ് എസി താങ്ങിനിർത്തിയത്. സൈനികന്‍റെ വീട്ടിൽ 25 മിനിറ്റ് വീട്ടിൽ ചെലവഴിച്ചശേഷം യോഗി മടങ്ങിയതിനൊപ്പം താത്കാലികമായി സ്ഥാപിച്ച സാധനങ്ങളുമായി അധികൃതരും മടങ്ങി. 

മേയ് ഒന്നിനാണ് ജമ്മു കാഷ്മീരിലെ പൂഞ്ചിൽ പാക് സൈനികർ പ്രേം കുമാറിനെ തട്ടിക്കൊണ്ടുപോകുന്നതും അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തുന്നതും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഫിറ്റായാൽ' അടുത്ത പെഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'