
ഒന്നാംക്ലാസുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ സ്‍കൂള്‍ ബസ് ഡ്രൈവറെ കസ്റ്റഡില്‍ മര്‍ദ്ദിച്ച കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് എതിരെ കേസ്. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ സുരേഷ് ചികിത്സയിലാണ്. തങ്ങളുടേത് വ്യാജപരാതിയാണെന്ന പ്രചാരണം തെറ്റാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആറു വയസ്സുകാരനെ ലൈഗിംക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ചായിരുന്നു കൊച്ചിയിലെ പ്രമുഖ സര്‍ക്കാര്‍ സ്‍കൂളിലെ ബസ് ഡ്രൈവറായ സുരേഷിനെ കൊച്ചി ഹാര്‍ബര്‍ പൊലീസ് കസ്റ്റഡിലെടുത്ത് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ സുരേഷിന്‍റെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. സുരേഷിന്റെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസുകാര്‍ക്ക് എതിരെ കേസെടുത്തിരുന്നത്. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. എന്നാല്‍ സുരേഷ് കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുയാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്‍കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി ബസില്‍ വച്ചാണ് ഡ്രൈവറായ സുരേഷ് കുട്ടിയെ പീഡിപ്പിക്കാറുള്ളത്.
സുരേഷിനെ പൊലീസ് മര്‍ദ്ദിച്ചോ എന്ന് അറിയില്ല. പൊലീസിന് മാത്രമല്ല ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ സുരേഷും കുടുംബവും തന്റെ കുടുംബത്തിന് നേരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam