സൗദിയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശംവെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി

Published : Jan 29, 2017, 07:16 PM ISTUpdated : Oct 05, 2018, 12:45 AM IST
സൗദിയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശംവെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി

Synopsis

റിയാദ്: സൗദിയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കൈവശം വെച്ചിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഒരു മാസത്തിനകം തിരിച്ചു നല്‍കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വെക്കാന്‍ പാടില്ലെന്ന് സൗദി തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.

ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും ഇപ്പോഴും പല സ്‌പോണ്‍സര്‍മാരും തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. പാസ്‌പോര്‍ട്ട് കൈവശം വെക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൈവശം വെക്കുന്ന ഓരോ പാസ്‌പോര്‍ട്ടിനും രണ്ടായിരം റിയാല്‍ എന്ന തൊഴില്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

ഒരു മാസത്തിനകം തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തിരികെ കൊടുത്തില്ലെങ്കില്‍ പിഴ ഇരട്ടിയാകും. അതേസമയം തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതമുണ്ടെങ്കില്‍ സ്‌പോണ്‍സര്‍ക്ക് പാസ്‌പോര്‍ട്ട് കൈവശം വെക്കാം. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ അറബിക്ക് പുറമേ തൊഴിലാളിയുടെ മാതൃഭാഷയിലും സമ്മതപത്രം തയ്യാറാക്കണം എന്നാണു നിര്‍ദേശം. പാസ്‌പോര്‍ട്ട് വ്യക്തികളുടെ സ്വകാര്യ സ്വത്താണെന്നും ഇത് സ്‌പോണ്‍സര്‍ കൈവശം വെക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അന്താരാഷ്‌ട്ര തൊഴില്‍ നിയമത്തിന് എതിരാണെന്നും കൌണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് വ്യക്തമാക്കി.

മലയാളികളുടെതുള്‍പ്പെടെ പല വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകളും തൊഴിലുടമകള്‍ കൈവശം വെച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ തൊഴിലാളികള്‍ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ പരാതിപ്പെടാം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു