നേതൃമാറ്റം: എഐഡിഎം.കെ എംഎല്‍എമാര്‍  അടിയന്തരയോഗം  ചേരുന്നു

Published : Feb 04, 2017, 06:24 PM ISTUpdated : Oct 04, 2018, 11:46 PM IST
നേതൃമാറ്റം: എഐഡിഎം.കെ എംഎല്‍എമാര്‍  അടിയന്തരയോഗം  ചേരുന്നു

Synopsis

അജണ്ടകള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ജല്ലിക്കട്ട് പ്രക്ഷോഭമുള്‍പ്പടെ കൈകാര്യം ചെയ്യുന്നതില്‍ ഭരണകക്ഷിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ ഭരണപ്രതിസന്ധിയായിരുന്നു ജല്ലിക്കട്ടിനുവേണ്ടി ഉയര്‍ന്നു വന്ന ജനകീയപ്രക്ഷോഭം. ജല്ലിക്കട്ടിനുമപ്പുറം കാര്‍ഷിക ആത്മഹത്യകളും വരള്‍ച്ചയുമുള്‍പ്പടെ തമിഴ്‌നാട്ടിലെ സാധാരണക്കാരെ നേരിട്ട് ബാധിച്ച പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കാണിച്ച അലംഭാവത്തിനെതിരെയുള്ള പ്രതിഷേധമാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. സാധാരണക്കാര്‍ക്കിടയില്‍ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എമാരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ അണ്ണാ ഡിഎംകെ തീരുമാനിയ്ക്കുന്നത്. 

ജയലളിതയുടെ വിശ്വസ്തരായിരുന്ന മുന്‍ ചീഫ് സെക്രട്ടറിയും മലയാളിയുമായ ഷീലാ ബാലകൃഷ്ണനുള്‍പ്പടെ മൂന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതോടെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ശശികലയുടെ ഭര്‍ത്താവ് നടരാജന് അടുത്ത ബന്ധമുള്ള ഐഎഎസ് ഉദ്യോഗസ്ഥരാകും പകരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പകരം ചുമതലകള്‍ ഏറ്റെടുക്കുകയെന്നും കരുതപ്പെടുന്നു. 

ഈ സാഹചര്യത്തില്‍ ശശികല നടരാജന് മുഖ്യമന്ത്രിപദം കൈമാറി ഒ പനീര്‍ശെല്‍വം സ്ഥാനമൊഴിയുമോ അതോ ഭരണപരമായ വെല്ലുവിളികള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തില്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കാനാണോ യോഗം വിളിച്ചിരിയ്ക്കുന്നതെന്ന കാര്യം നിര്‍ണായകമാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ വിധി വരാനിരിയ്ക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംപിമാര്‍ എതിര്‍പ്പുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശശികലയ്ക്ക് മേല്‍ മുഖ്യമന്ത്രിപദമേറ്റെടുക്കാനുള്ള സമ്മര്‍ദ്ദവുമുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'
ശബരിമല സ്വര്‍ണക്കൊള്ള; ദില്ലി യാത്രയെക്കുറിച്ച് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി, പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും