
തിരുവനന്തപുരം: മലയാളിയ്‌ക്ക് വാര്‍ത്തയുടെ ലോകം പരിചയപ്പെടുത്തിയ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്തകള്‍ക്ക് നാളെ 60 വയസ്സ്. ആറു പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം നിലയത്തില്‍ നിന്നാണ് ആദ്യ വാര്‍ത്ത തുടങ്ങിയത്. ആദ്യകാല വാര്‍ത്താ അവതരണത്തിന്റെ ഓര്‍മകളുമായി ജീവിക്കുന്ന ഒരുപാട് പേര്‍ ഇപ്പോഴും ഇവിടെയുണ്ട്.
ചുറ്റുപാടുമുള്ള വാര്‍ത്തകളെ മലയാളി കാതോര്‍ത്തിരുന്ന കാലം. ശബ്ദങ്ങളിലൂടെ സുപരിചിതരായിരുന്ന അവതാരകര്‍, കാലം ഇപ്പോള്‍ ഒരുപാട് മാറി. വിരല്‍ത്തുമ്പില്‍ വാത്തകളുണ്ട്. എങ്കിലും ആകാശവാണിക്ക് ശ്രോതാക്കള്‍ കുറയുന്നില്ല. വെറും പത്ത് മിനിറ്റ് നീളമുള്ള വാര്‍ത്താ ബുള്ളറ്റിന് മണിക്കൂര്‍ അദ്ധ്വാനിച്ചവര്‍. 36 വര്‍ഷം സ്വന്തം പേര് ആകാശവാണിയോട് ചേര്‍ത്തു വച്ച അനുഭവം പറയാനുണ്ട് സുഷമയ്‌ക്ക്.
1948 ലാണ് ദില്ലിയില്‍ നിന്ന് ആകാശവാണി വാര്‍ത്ത പ്രക്ഷേപണം തുടങ്ങിയത്. മലയാള വര്‍ത്ത ഇപ്പോള്‍ ആദ്യ പ്രക്ഷേപണത്തിന്റെ അറുപത് പിന്നിടുന്നു. വാര്‍ത്തകള്‍മാത്രമല്ല വാര്‍ത്താധിഷ്‌ഠിത പരിപാടികളും നവമാധ്യമ ഇടപെടലുമൊക്കെയായി ആകാശവാണി മുന്നോട്ട് തന്നെ. ഗൃഹാതുരതയില്‍ നിന്ന് നമുക്കും കാതോര്‍ക്കാം പുത്തന്‍ വാര്‍ത്തകളിലേക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam