അലെപ്പോയില്‍ സിറിയന്‍ സൈന്യം ആക്രമണം തുടരുന്നു

Published : Dec 15, 2016, 01:40 AM ISTUpdated : Oct 05, 2018, 12:12 AM IST
അലെപ്പോയില്‍ സിറിയന്‍ സൈന്യം ആക്രമണം തുടരുന്നു

Synopsis

സെല്ലുകളില്‍ നിന്ന് രക്ഷതേടി തെരുവുകളിലൂടെ സാധാരണക്കാര്‍ ഒടുന്ന കാഴ്ച ഹൃദയഭേദകമെന്ന് മനുഷ്യാവകാശ സംഘടനകള്‍  രേഖപ്പെടുത്തുന്നു

വിമതര്‍ പൂര്‍ണ്ണമായും കീഴടങ്ങിയിട്ടും സിറിയന്‍  സൈന്യം അലെപ്പോയില്‍ ശക്തമായ ഷെല്ലിംഗ് തുടരുകയാണ്.  ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കി റഷ്യ മധ്യസ്ഥതയില്‍ രൂപപ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ കാലാവധിയില്‍  ഒഴിഞ്ഞുപോകാന‍് കാത്തുനിന്ന സാധാരണക്കാരുടെ മേലാണ് ഷെല്ലുകള്‍ വന്ന് പതിക്കുന്നത്. വിമതരും സാധാരണക്കാരും ഉള്‍പ്പെടെ 50, 000ത്തോളം പേര്‍ കിഴക്കന്‍ അലെപ്പോയില്‍ കുടുങ്ങിയതായി വിമത കേന്ദ്രങ്ങളും പറയുന്നു.

സിറിയന്‍ ആക്രമണത്തെ റഷ്യയും സ്ഥിരീകരിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് വിമതര്‍ തന്നെയാണെന്നും റഷ്യ ആരോപിക്കുന്നു.  6000 വിമതരെ ഒഴിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. 400ഓളം വിമതര്‍ കീഴടങ്ങിയെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം സിറിയന്‍  നടപടിയെ ശക്തമായ ഭാഷയിലാണ് തുര്‍ക്കിയും മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചത്. ചില മേഖലകളില്‍  വിമതരും തിരിച്ചടിക്കുന്നുണ്ട്. കൂട്ടുക്കുരുതിക്കാണ് അസദ് ഭരണകൂടത്തിന്‍റെ ലക്ഷ്യമെന്ന വിമര്‍ശനവും ഉയര്‍ന്ന് വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ