
ദില്ലി: അബദ്ധത്തിലുള്ള സ്പര്‍ശനങ്ങളെ ലൈംഗിക അതിക്രമമായി കണക്കാക്കാൻ ആകില്ലെന്ന് ദില്ലി ഹൈക്കോടതി. കേന്ദ്ര ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി.
ഒരു തര്‍ക്കത്തിനിടയിൽ സുഹൃത്തോ, സഹപ്രവര്‍ത്തകരോ അബദ്ധത്തിൽ ദേഹത്ത് സ്പര്‍ശിച്ചാൽ അതിനെ ലൈംഗിക അതിക്രമമായി കണക്കാക്കാൻ ആകില്ലെന്നാണ് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത്.
ലൈംഗികമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കൃത്യങ്ങളെ മാത്രമെ അങ്ങനെ കണക്കാക്കാൻ സാധിക്കൂവെന്ന് കേന്ദ്ര ശാസ്ത്രഗവേണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെതിരെയുള്ള ലൈംഗിക അധിക്രമ കേസ് റദ്ദാക്കിക്കൊണ്ട് ദില്ലി ഹൈക്കോടതി വിധിച്ചു.
ഗവേഷണ കേന്ദ്രത്തിലെ ലബോട്ടറിയിൽ ജോലി ചെയ്യുന്നതിനിടയിൽ സഹപ്രവര്‍ത്തകയുടെ കയ്യിൽ പിടിച്ചുവലിച്ച് മോശം പരാമര്‍ശം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക അതിക്രമ കേസെടുത്തത്. ദളിത് സമുദായത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്നും യുവതിയുടെ പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളും ലൈംഗിക അതക്രമത്തിന്‍റെ കണ്ണിലൂടെ കാണാനാകില്ല. തുടര്‍ന്ന് യുവതിയുടെ പരാതി കോടതി തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam