ഇന്നോവ മോടി പിടിപ്പിക്കാന്‍ 95,000 രൂപ; ഓഡിറ്റ് ഡയറക്ടറും ധനധൂര്‍ത്ത് വിവാദത്തിൽ

Web Desk |  
Published : Mar 18, 2018, 09:46 AM ISTUpdated : Jun 08, 2018, 05:45 PM IST
ഇന്നോവ മോടി പിടിപ്പിക്കാന്‍ 95,000 രൂപ; ഓഡിറ്റ് ഡയറക്ടറും ധനധൂര്‍ത്ത് വിവാദത്തിൽ

Synopsis

ഇന്നോവ മോടി കൂട്ടാന്‍ ചിലവാക്കിയത് 95,000 രൂപ പണം ചിലവിട്ടത് സര്‍ക്കാര്‍ അനുമതി ഇല്ലാതെ

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തും കണ്ടെത്താൻ ഉത്തരവാദിത്തമുള്ള സംസ്ഥാന  ഓഡിറ്റ് ഡയറക്ടറും ധനധൂര്‍ത്ത് വിവാദത്തിൽ. സര്‍ക്കാര്‍ ചെലവിൽ വാങ്ങിയ വാഹനം മോടി പിടിപ്പിക്കാൻ ഖജനാവിൽ നിന്ന് ചെലവാക്കിയത്  95,000 രൂപയാണ്.

സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ ഡി. സാങ് വി ഒദ്യോഗികാവശ്യത്തിന് വാങ്ങിയത് ഇന്നോവ ക്രിസ്റ്റ. വില 14,76,277 രൂപ. ഈ തേ വാഹനത്തിൽ അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിച്ച് മോടി കൂട്ടാൻ ചെലവാക്കിയത് 94,998 രൂപ. ഇതിനാകട്ടെ സര്‍ക്കാര്‍ അനുമതിയും വാങ്ങിയിരുന്നില്ല. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഈ പ്രവര്‍ത്തി സാധൂരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവാണിത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും