പിഎഫ് പലിശ കുറക്കില്ല; 8.8 ശതമാനമാക്കി പലിശ നിലനി‍ര്‍ത്തി

Published : Apr 29, 2016, 03:47 PM ISTUpdated : Oct 05, 2018, 03:59 AM IST
പിഎഫ് പലിശ കുറക്കില്ല; 8.8 ശതമാനമാക്കി പലിശ നിലനി‍ര്‍ത്തി

Synopsis

ദില്ലി: പിഎഫ് പലിശ കുറക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പി.എഫ് പലിശ 8.8 ശതമാനത്തില്‍ നിന്നും 8.7 ശതമാനമായി കുറക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചിരുന്നു. തൊഴിലാളി സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രി ഇടപെട്ടതോടെയൊണ് പിഎഫ് പലിശ 8.8 ശതമാക്കി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പിഎഫുമായി ബന്ധപ്പെട്ട മൂന്നാമത്തെ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന് 2015-2016 വര്‍ഷം 8.8 ശതമാനം പലിശ നല്‍കാന്‍ ഫെബ്രുവരിയില്‍ ചേര്‍ന്ന പ്രൊപിഡന്‍റ് ഫണ്ട് ട്രസ്റ്റികളുടെ ബോ‍ര്‍ഡ് യോഗം ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ ഇതില്‍ ധനമന്ത്രാലയം കുറവ് വരുത്തി 8.7 ശതമാനമാക്കി കുറച്ചതോടെയാണ് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ശക്തിപ്പെട്ടത്. നിലവില്‍ പണം അടക്കാത്ത ജീവനക്കാരുടെ നിക്ഷേപങ്ങള്‍ക്കും പലിശ നല്‍കാന്‍ തീരുമാനിച്ചത് വഴി 1000 കോടി അധികം കണ്ടെത്തേണ്ടതു കൊണ്ടാണ് പലിശനിരക്കില്‍ നേരിയ കുറവ് വരുത്തുന്നതെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ വിശദീകരണം.

ഇപിഎഫ്ഒ തീരുമാനത്തില്‍ മാറ്റം വരുത്തിയ ധനമന്ത്രാലയത്തിന്റെ തീരുമാനത്തോട് കേന്ദ്ര തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയും അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് തീരുമാനം തൊഴില്‍ മന്ത്രാലയത്തിന് വിട്ടു. ഇതോടെയാണ് പലിശ നിരക്ക് കുറക്കാതെ 8.8 ആയി തന്നെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പിഎഫുമായി ബന്ധപ്പെട്ട മൂന്നാമത്തെ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.കഴിഞ്ഞ ആഴ്ച്ച ബംഗ്ളുരുവിലെ വസ്‌ത്രനിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥാപനം അടക്കുന്ന തുക 58 വയസ്സ് വരെ പിന്‍വലിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും
ലൈം​ഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം; 'നീതി കിട്ടാൻ ഏതറ്റം വരെയും പോകും'