ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി കെജ്‍രിവാളിനെതിരെ നൽകിയ മാനനഷ്ട കേസിൽ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകാത്തതിനാണ് പിഴ ഈടാക്കാൻ ഉത്തരവിട്ടത്. വാദത്തിനിടെ കെജ്‍രിവാളിന്‍റെ അഭിഭാഷകൻ രാംജത് മലാനി നടത്തിയ മോശം പരാമര്‍ശത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി കടുത്ത ഭാഷയിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും അരുണ്‍ ജയ്‍റ്റ്‍ലി കോടതിയെ സമീപിച്ചിട്ടുണ്ട്.