അര്‍ജന്‍റീനയോടൊപ്പം കട്ടയ്ക്ക് പിടിച്ച് ഐസ്‍ലാന്‍റ്

Web Desk |  
Published : Jun 16, 2018, 07:11 PM ISTUpdated : Jun 29, 2018, 04:03 PM IST
അര്‍ജന്‍റീനയോടൊപ്പം കട്ടയ്ക്ക് പിടിച്ച് ഐസ്‍ലാന്‍റ്

Synopsis

സെര്‍ജിയോ അഗ്വറോയ്ക്ക് ലോകകപ്പിലെ ആദ്യ ഗോള്‍

മോസ്കോ: ആദ്യ ലോകകപ്പിനെത്തിയ ഐസ്‍ലാന്‍റിന്‍റെ ആവേശത്തിന് മേല്‍ ആദ്യ ആണി അടിച്ച അര്‍ജന്‍റീനയ്ക്ക് അതേ നായണയത്തില്‍ മറുപടി നല്‍കി ഗുണ്ണാര്‍സണും കൂട്ടരും. ആസൂത്രണ മികവോടെയാണ് മെസിയും കൂട്ടരും സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ കളി തുടങ്ങിയത്.

എങ്കിലും അര്‍ജന്‍റീനയുടെ പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലാക്കി ഐസ്‍ലാന്‍റ് കൗണ്ടര്‍ അറ്റാക്കുകള്‍ മെനഞ്ഞു. മെെതാന മധ്യത്ത് മെസിയാണ് എല്ലാ നീക്കങ്ങളുടെയും സുത്രധാരന്‍.എട്ടാം മിനിറ്റില്‍ മെസി തൊടുത്ത ഫ്രീകിക്കില്‍ അര്‍ജന്‍റീന ഗോള്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും  നിക്കോളാസ് ടാഗ്ലിഫിക്കോയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.

വീണ്ടും ഐസ്‍ലാന്‍റ് ഗോള്‍മുഖത്ത് അര്‍ജന്‍റെെന്‍ പട ആക്രമണങ്ങള്‍ നടത്തി. 19-ാം മിനിറ്റില്‍ മാര്‍ക്കോസ് റോഹോ പെനാല്‍റ്റി ബോക്സിലേക്ക് നീട്ടി നല്‍കിയ പന്തിലാണ് ആദ്യ ഗോള്‍ പിറന്നത്. പാസ് സ്വീകരിച്ച സെര്‍ജിയോ അഗ്വേറോ വെട്ടിത്തിരിഞ്ഞ് ഐസ്‍ലാന്‍റ് താരങ്ങളെ കാഴ്ചക്കാരാക്കി പന്ത് വലയിലാക്കി.

അര്‍ജന്‍റീനയുടെ സന്തോഷത്തിന് അധികം ആയുസില്ലായിരുന്നു. ഓട്ടമെന്‍ഡി നയിക്കുന്ന പ്രതിരോധ കോട്ടയും വിള്ളലുകള്‍ തുറന്നു കാട്ടുന്നതായിരുന്നു ആല്‍ഫ്രഡ് ഫിന്‍ബോഗാസണ്‍ നേടിയ ഗോള്‍. സൂഗ്രൂഡ്സണ്‍ വഴിയൊരുക്കി കൊടുത്ത പന്ത് ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഫിന്‍ബോഗാസണ്‍ വില്‍ഫ്രെഡ് കാബെല്ലറോ കീഴടക്കി ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോള്‍ പേരിലെഴുതി.

പിന്നീടും മികച്ച നീക്കങ്ങളമായി കളം നിറഞ്ഞത് അര്‍ജന്‍റീനയാണ്. മെസിയും ബിഗ്ലിയയും ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോള്‍വല മാത്രം കുലുങ്ങിയില്ല. ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്‍റെ അങ്കലാപ്പുകള്‍ ഒന്നുമില്ലാതെ മികച്ച പ്രകടനമാണ് ഐസ്‍ലാന്‍റും നടത്തിയത്. പല ഘട്ടത്തിലും നേരിയ വ്യത്യാസത്തില്‍ അര്‍ജന്‍റീന രക്ഷപ്പെടുകയായിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്