ദില്ലിയിൽ വായുമലിനീകരണം സുരക്ഷാ പരിധിയേക്കാൾ 15 മടങ്ങ് അധികം

Published : Nov 06, 2016, 01:23 AM ISTUpdated : Oct 05, 2018, 01:05 AM IST
ദില്ലിയിൽ വായുമലിനീകരണം സുരക്ഷാ പരിധിയേക്കാൾ 15 മടങ്ങ് അധികം

Synopsis

ദില്ലി: ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. സുരക്ഷാ പരിധിയേക്കാൾ 15 മടങ്ങ് അധികമാണ് വായുമലിനീകരണത്തിന്റെ തോത്. സ്ഥിതി വിലയിരുത്താൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. ഗ്യാസ് ചേമ്പറിന് സമാനമായ അന്തരീക്ഷമാണ് ദില്ലിയിലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. പതിനേഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വായു മലിനീകരണമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

സുരക്ഷാ പരിധിയേക്കാൾ 15 മടങ്ങാണ് വായുമലിനീകരമത്തിന്റെ തോത്.തണുപ്പ് വർദ്ധിച്ചത് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്.വിഷപ്പുക മഞ്ഞുമായി ചേർന്ന അവസ്ഥയിലാണിപ്പോൾ. കാറ്റ് കുറവായതിനാൽ വിഷപ്പുക അന്തരീക്ഷത്തിൽ തന്നെ തങ്ങി നിൽക്കുകയാണ്. ദീപാവലി കഴിഞ്ഞതോടെയാണ് പുകമഞ്ഞ് നഗരത്തെ മൂടിയത്. അയൽ സംസ്ഥാനങ്ങളിൽ വയലുകളിൽ തീയിടുന്നതാണ് വിഷപുക ഉയരാന ഇടയാക്കിയതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആരോപിച്ചു.

എന്നാൽ ആരോപണം തെറ്റാണെന്ന് അയൽ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പ്രതികരിച്ചു.പുകമഞ്ഞ് നിറഞ്ഞതോടെ കാഴ്ച പരിധി 300 മീറ്ററായി ചുരുങ്ങി.
ഹൃദ്രോഗം, ശ്വാസ തടസം എന്നിവയുള്ളവരും കുട്ടികളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു.വിഷപ്പുക കാരണം രണ്ട് രഞ്ജി ക്രിക്കറ്റ് മത്സരങ്ങൾ ഇന്നലെ മാറ്റിവച്ചിരുന്നു. മുൻസിപ്പൽ കോർപ്പറേഷനുകളുടെ കീഴിലുള്ള 1800 സ്കൂളകൾക്ക് അവധി നൽകിയിരിക്കുകയാണ്. സ്ഥിതി രൂക്ഷമായിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കാത്തത്തിൽ പ്രതിഷേധിച്ച് ജന്ദർമന്ദറിൽ ദില്ലി നഗരവാസികൾ ധർണ്ണ നടത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്
'പെർഫക്ട് സ്ട്രൈക്ക്'; നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് വ്യോമാക്രമണം, തിരിച്ചടിയാണെന്ന് ട്രംപ്