
കാസർകോട്: ആധാർ കാർഡ് ലഭിക്കാൻ വർഷങ്ങളായി ഓഫീസുകൾ കയറി ഇറങ്ങിയ കാസർകോട് ബദിയഡുക്കയിലെ ഹേമാവതിക്ക് ഒടുവിൽ ആധാർ കാർഡ് ലഭിച്ചു. ഈ വയോധികയുടെ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അധികൃതർ വീട്ടിലെത്തി നടപടികൾ പൂർത്തിയാക്കി ആധാർ കാർഡ് കൈമാറിയത്. കൈവിരലടയാളം ശേഖരിക്കാൻ കഴിയുന്നില്ല എന്ന സാങ്കേതിക പറഞ്ഞാണ് ബദിയഡുക്ക കുമ്ഡിക്കാനയിലെ ഹേമാവതിക്ക് ആധാർ കാർഡ് നിഷേധിച്ചത്.
അസുഖ ബാധിതയായി നടക്കാൻ പോലും പ്രയാസപ്പെടുന്ന ഈ 68 വയസുകാരിയുടെ ബുധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഫോൺ വിളി എത്തി. ആധാർ സംസ്ഥാന ഓഫീസിൻ്റെ ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥർ ഹേമാവതിയുടെ വീട്ടിലെത്തി. നടപടികൾ പൂർത്തിയാക്കി ആധാർ കാർഡ് കൈമാറി. ഏഷ്യാനെറ്റ് ന്യൂസിനോട് നന്ദി പറഞ്ഞ് ഹോമാവതി. ഭർത്താവ് ശ്രീകൃഷ്ണ ഭട്ടും നിറഞ്ഞ സന്തോഷത്തിലാണ്. പ്രതീക്ഷ കൈവിട്ടിടത്ത് നിന്നാണ് സാങ്കേതിക തടസങ്ങളെല്ലാം നീങ്ങി ഹേമാവതിക്ക് ആധാർ കാർഡ് കിട്ടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam