ടിഎന്‍ജിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്; അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഇന്ന്

Published : Jan 29, 2017, 02:45 PM ISTUpdated : Oct 05, 2018, 03:33 AM IST
ടിഎന്‍ജിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്; അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഇന്ന്

Synopsis

തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടി.എന്‍.ഗോപകുമാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്‌ക്ക് ഒരു വര്‍ഷം തികയുകയാണ്. ടിഎന്‍ജിയുടെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചുളള അനുസ്മരണ പരിപാടിയും പ്രഥമ ടിഎന്‍ജി പുരസ്കാര സമര്‍പ്പണവും ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 5 മണിക്ക് ടാഗോര്‍ തിയറ്ററിലാണ് പരിപാടി. അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യാതിഥി ജസ്റ്റിസ് മാ‌ര്‍ക്കണ്ഡേയ കട്ജു തിരുവനന്തപുരത്ത് എത്തി. മഹാനായ മാധ്യമ പ്രവര്‍ത്തകനും മികച്ച എഡിറ്ററുമായിരുന്നു ടി.എന്‍. ഗോപകുമാറെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അനുസ്മരിച്ചു.

ടിഎന്‍ജിയെ അനുസ്മിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നുംന്ന് മാര്‍ഖണ്ഡേയ ഖഡ്ജു പറഞ്ഞു. ആതുര സേവന രംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ഡോ. എംആര്‍ രാജഗോപാലിനാണ്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ദി ഹിന്ദു എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ റാം ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും.

ടിഎന്‍ജിയെ കുറിച്ചുള്ള ഓര്‍മ്മപുസ്തകം ഭാര്യ ഹെദര്‍ ഗോപകുമാറിന് നല്‍കി  സക്കറിയ പ്രകാശനം ചെയ്യും. ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്, ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ മാധവന്‍, ഡോ. എംവി പിള്ള, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, ഡയറക്ടര്‍ ഫ്രാങ്ക് പി തോമസ് , ടിഎന്‍ജിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടിഎന്‍ജിയുടെ ജീവിതയാത്രയുടെ കഥ പറയുന്ന ഡോക്യുമെന്ററി പയണത്തിന്റെ പ്രദര്‍ശനവും ചടങ്ങിനുണ്ടാകും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു