
കോയമ്പത്തൂർ: കോളജ് വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ അറുപ്പുക്കോട്ട പൊലീസ് അറസ്റ്റു ചെയ്ത സ്വകാര്യ ആർട്സ് കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ റിമാന്‍ഡ് ചെയ്തു ഏപ്രില്‍ 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. ബി.എസ്.സി മാത്സ് മൂന്നാം വർഷ വിദ്യാർഥിനികളായ നാലു പേരെ മധുര കാമരാജ് സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാൻ പ്രേരിപ്പിച്ച കുറ്റത്തിനു കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട് അടച്ചുപൂട്ടി അകത്ത് കഴിയുകയായിരുന്ന ഇവരെ മൂന്ന് മണിക്കൂറിലേറെ സമയത്തിനു ശേഷം വാതിൽ പൊളിച്ച് അകത്തുകടന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജ് മാനേജ്മന്റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ പരീക്ഷകളിൽ കൂടുതൽ മാർക്ക് ലഭിക്കുമെന്നും സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം വരെ അനായാസമായി നേടാമെന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ് നിർമലാദേവി വിദ്യാർഥിനികളെ പ്രലോഭിപ്പിച്ചത്. ഇവരുടെ ഇരുപത് മിനിറ്റ് നീണ്ട ടെലിഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam