
സിഡ്‍നി: എട്ട് വര്‍ഷത്തെ തുടര്‍ച്ചയായ ശ്രമത്തിനൊടുവില്‍ ആ ഭീമന്‍ മുതലയെ പിടികൂടി. 2010 ല്‍ ആരംഭിച്ച ശ്രമങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം അവസാനമായത്. ലോകത്തേ ഏറ്റവും ഭാരമുള്ള മുതലകളിലൊന്നാണ് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ വലയിലായത്.
600 കിലോഗ്രാം ഭാരമുള്ള ഈ മുതലയുടെ നീളം 4.7 മീറ്ററാണ് (15.4 അടി). ഓസ്ട്രേലിയയിലെ മനുഷ്യവാസമില്ലാത്ത ഒരു ഫാമിലേക്ക് ഈ മുതലയെ മാറ്റിയിരിക്കുകയാണ് അധികൃതര്‍. 2010 ല്‍ ശ്രദ്ധയില്‍പ്പെട്ടതു മുതല്‍ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ അത് എളുപ്പമായിരുന്നില്ല. മുതലുയുടെ ഭാരവും പ്രായവും അംഗീകരിക്കേണ്ടതുണ്ടെന്നും വന്യജീവി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോണ്‍ ബര്‍ക്ക് പറഞ്ഞു.
ഓസ്ട്രേലിയയിലെ കാതറിന്‍ നദിയിലാണ് ഈ മുതലയെ കണ്ടെത്തിയത്. ഓരോ വര്‍ഷവും 250 ഓളം മുതലകളെയാണ് ഇങ്ങനെ പിടികൂടാറുള്ളത്. മുതലകള്‍ വര്‍ഷം രണ്ട് പേരെയെങ്കിലും കൊല്ലുന്നത് ഓസ്ട്രേലിയയില്‍ പതിവാണ്. 1970 ല്‍ മുതലകളെ സംരക്ഷിത ജീവിവര്‍ഗ്ഗമായി പ്രഖ്യാപിച്ചതോടെ മുതലകളുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam