
തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീൻ സഭ. നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് കീഴിലുളള ദേവാലയങ്ങളിൽ ഇന്ന് ഇടയലേഖനം വായിക്കും. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു.
ബോണക്കാട് കുരിശുമല തീർത്ഥാടന വിഷയത്തിൽ നെയ്യാറ്റിൻകര ലത്തീൻ രൂപത സമരം ശക്തമാക്കുകയാണ്. കഴിഞ്ഞദിവസം ബോണക്കാടും വിതുരയിലും നടന്ന സംഭവങ്ങളിൽ ബാഹ്യ ഇടപെടലുണ്ടായെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും രൂപത ആവശ്യപ്പെടുന്നു. ഉപാധികളൊന്നുമില്ലാതെ, തീർത്ഥാടനത്തിന് അനുമതി ലഭിക്കും വരെ സമരം തുടരും.
നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിന് മുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെടുന്ന ഇടയലേഖനം ഞായറാഴ്ച രൂപതയ്ക്ക് കീഴിലെ ദേവാലയങ്ങളിൽ വായിക്കും. ചൊവ്വാഴ്ച്ചയാണ് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യത്തിന്റെ നേതൃത്യത്തിലുളള സെക്രട്ടേറിയറ്റ് മാർച്ചും ഉപവാസവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam