മാസങ്ങളുടെ അലച്ചിലിനൊടുവില്‍ ബംഗാളി ബാലനെ തേടി മാതാപിതാക്കളെത്തി

Published : May 13, 2017, 07:04 PM ISTUpdated : Oct 04, 2018, 04:32 PM IST
മാസങ്ങളുടെ അലച്ചിലിനൊടുവില്‍ ബംഗാളി ബാലനെ തേടി മാതാപിതാക്കളെത്തി

Synopsis

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയ പതിമൂന്നുകാരനെ തേടി കൊല്‍ക്കൊത്തയില്‍നിന്ന് മാതാപിതാക്കളെത്തി.ദിവസങ്ങള്‍ നീണ്ട തിരിച്ചിലിനൊടുവില്‍ മകനെ കണ്ട പിങ്കിബീവി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. മൂത്ത മകള്‍ മര്‍ദ്ദിച്ചതിനാലാണ് മകന്‍ വീടു വിട്ടതെന്നും മകള്‍ക്കെതിരെ പരാതി നല്‍കുമെന്നും പിങ്കി ബീവി പറഞ്ഞു.

ഈ ബംഗാളി ബാലന്റെ  രണ്ട് മാസത്തെ ജീവിതം സിനിമ കഥപോലെ. അച്ഛനും അമ്മയും രാജസ്ഥാനിലേക്ക് ഒരാവശ്യത്തിന് പോയപ്പോഴാണ് കാഞ്ഞങ്ങാട്ട് താല്‍ക്കാലികമായി താമസിക്കുന്ന സഹോദരിക്കൊപ്പം ഇവനെ കേരളത്തിലേക്ക് പറഞ്ഞുവിട്ടത്. ചേച്ചിക്കൊപ്പം കഴിയവേ ചേച്ചിയുമായി പിണങ്ങി. ചേച്ചി അടിച്ചതോടെ വീടുവിട്ടിറങ്ങി. അലഞ്ഞു തിരിഞ്ഞു. കോഴിക്കോട്ടെത്തി.റയില്‍വേ പൊലീസ് കണ്ടതോടെ അവര്‍ ചൈല്‍ഡ് ലൈന്‍ മുഖേന ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചു.

ചില്‍ഡ്രന്‍സ് ഹോമിലെത്തിയ കുട്ടിക്ക് വീട്ടുവിലാസം അറിയില്ലായിരുന്നു. അധികൃതര്‍ കുഴങ്ങി. ഒടുവില്‍ അവന്‍ ചില സൂചനകള്‍ മാത്രം നല്‍കി. അത് വെച്ച് കൊല്‍ക്കൊത്ത ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അവിടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ അനിശ്ചിതത്ത്വത്തിന് വിരാമം മാതാപിതാക്കള്‍ക്ക് കുട്ടിയെ കിട്ടി. അവരെത്തി എല്ലാവര്‍ക്കും സന്തോഷം. രണ്ട് മാസമായി മകനെ കാണാനില്ലായിരുന്നു. മൂത്തമകള്‍ ഇവനെ തല്ലി, അതാണ് അവന്‍ പോകാന്‍ കാരണം, അവള്‍ക്കെതിരെ ചൈല്‍ഡ് ലൈന് പരാതി നല്‍കും- അമ്മ പറഞ്ഞു.

കുറച്ച് ദിവസമാണ് ഇവിടെ കഴിഞ്ഞതെങ്കിലും അവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. നാട്ടിലെത്തി നന്നായി പഠിക്കണം മിടുക്കനാവണം മാതാപിതാക്കളുടെ കൈപിടിച്ച് വീണ്ടും സനാഥനായതോടെ ആഗ്രഹങ്ങളോടെയാണ് ഇവിടെ നിന്ന് അവന്റെ മടക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒരുവർഷത്തേക്ക് 2,40,000 രൂപ ലഭിക്കും, ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച്‌ ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് അപേക്ഷിക്കാം
ജോലിക്കായി ശ്രമിക്കുന്നവർക്ക് മാസം 1000 രൂപ, മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി; അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ