
ബംഗളുരു: വിവാഹത്തിന് തടസമായ പെങ്ങളെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു. മഹാലക്ഷ്മി എന്ന യുവതിയെയാണ് യുവാവ് കൊന്നത്. ഉച്ചയ്ക്ക് ഉറങ്ങുന്നതിനിടെ മഹാലക്ഷ്മിയെ സഹോദരന്‍ ശിവകുമാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ബംഗളുരുവിലെ അഞ്ചെപേട്ടയില്‍ അച്ഛനും സഹോദരനുമൊപ്പം താമസിച്ചു വരികയായിരുന്നു മഹാലക്ഷ്മി.
ജൂണ്‍ 28ന് ഉച്ചമയക്കത്തിന് കിടന്ന മഹാലക്ഷ്മി എഴുന്നേല്‍ക്കാതെ വന്നതോടെയാണ് പിതാവ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മഹാലക്ഷ്മി മരിച്ചിരുന്നു. മാനസികരോഗിയായ മഹാലക്ഷ്മി ആത്മഹത്യ ചെയ്തുവെന്നാണ് പിതാവ് നഞ്ചുണ്ടപ്പ കരുതിയത്.
എന്നാല്‍ സ്വന്തം മകന്‍ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്ന് അധികം വൈകാതെ വ്യക്തമായി. മാനസികരോഗിയായ തന്നെ പരിചരിക്കുന്നതിന് ശിവകുമാര്‍ ജോലി ഉപേക്ഷിക്കണമെന്ന് മഹാലക്ഷ്മി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്റെ വിവാഹത്തിനടക്കം സഹോദരി തടസമാകുമെന്ന് കരുതിയാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
മഹാലക്ഷ്മിയുടേത് കൊലപാതകമാണെന്ന് വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് വ്യക്തമായത്. തുടര്‍ന്ന് ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പുറത്ത് നിന്നും ആരും വീട്ടില്‍ പ്രവേശിച്ചതിന്റെ അടയാളമൊന്നും പരിശോധനയില്‍ കണ്ടെത്തിയില്ല. പലതാവ് നഞ്ചുണ്ടപ്പ രോഗബാധിതനുമാണ്. ഇതാണ് സംശയമുന ശിവകുമാറിലേക്ക് നീളാന്‍ കാരണം. തെളിവുകള്‍ എല്ലാം എതിരായതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam