ഇടിമിന്നലേറ്റ് ബിഹാറില്‍ 46 മരണം

Published : Jun 22, 2016, 07:05 AM ISTUpdated : Oct 04, 2018, 11:24 PM IST
ഇടിമിന്നലേറ്റ് ബിഹാറില്‍ 46 മരണം

Synopsis

പട്‌ന: കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറില്‍ 46 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെയാണ്‌ 46 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. 25 പേര്‍ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.  മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ ബിഹാര്‍ സര്‍ക്കാര്‍ നാല്‌ ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്‌ട്‌.

 ബിഹാറില്‍ പാറ്റ്‌ന, നളന്ദ, പുര്‍നിയ, കയ്‌മൂര്‍, റോഹ്‌താസ്‌, സമസ്‌തിപുര്‍, മുസര്‍ഫര്‍പുര്‍, ബോജ്‌പുര്‍ തുടങ്ങി നിരവധി ജില്ലകളില്‍ നിന്നും മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്‌ട്‌. ചൊവ്വാഴ്‌ചയാണ്‌ കാലവര്‍ഷം യുപിയിലും ബിഹാറിലും ശക്തി പ്രാപിച്ചത്‌. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വിവിധ മേഖലകളില്‍ വീശയടിച്ചു.  

ഇടിമിന്നലേറ്റ്  ഉത്തര്‍ പ്രദേശിലും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം ഉത്തര്‍പ്രദേശില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. ബിഹാറിലും ഉത്തര്‍ പ്രദേശിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെ? നിര്‍ണായക വിവരം തേടി മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി
ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'