ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു

Web Desk |  
Published : Mar 22, 2018, 07:41 PM ISTUpdated : Jun 08, 2018, 05:45 PM IST
ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു

Synopsis

ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു ബീഹാറിലെ സഹരാസയിലുള്ള സദർ ആശുപത്രിയിലായിരുന്നു സംഭവം

പാറ്റ്ന: വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു. ബീഹാറിലെ സഹരാസയിലുള്ള സദർ ആശുപത്രിയിലായിരുന്നു സംഭവം. മാര്‍ച്ച് 19 ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ബുധനാഴ്ച രാത്രിയാണ് മരണപ്പെട്ടത്. 

ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും ടോര്‍ച്ച് ലൈറ്റിന്‍റെയും മൊബൈല്‍ ഫോണിന്‍റെയും വെളിച്ചത്തില്‍ യുവതിയുടെ വലതുകൈയില്‍ ശസ്ത്രക്രിയ നടത്തുന്നതുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, യുവതിക്ക് നല്‍കിയ ചികിത്സയില്‍ തങ്ങള്‍ തൃപ്തരായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതുകൊണ്ട് തന്നെ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

രോഗിയുടെ നില ഗുരുതരമല്ലെന്നും രണ്ട് ദിവസം കൂടി കാത്തുനില്‍ക്കണം എന്നുമായിരുന്നു ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നെ പെട്ടെന്നായിരുന്നു പാറ്റ്‌നയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചത്. എല്ലുപൊട്ടിയിട്ടുണ്ടെന്നും ആന്തരിക മുറിവ് ഉണ്ടെന്നുമായിരുന്നു വിശദീകരണം. അങ്ങനെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

റോഡപകടത്തിൽ പരിക്കേറ്റതിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, യുവതി മരിച്ച സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു