
കോഴിക്കോട്:വീട് ബാങ്ക് ജപ്തി ചെയ്തതോടെ ഇനിയെന്തെന്ന് അറിയാതെ ദിവസങ്ങള്‍ തള്ളിനീക്കുകകയാണ് കടിയങ്ങാട് പാലം കല്ലിങ്കല്‍ ബിജുവും കുടുംബവും. 2013 ലാണ് 3.7 ലക്ഷം രൂപ പത്തുവര്‍ഷ കാലാവധിയില്‍ കടമെടുത്തത്. പ്രതിമാസം അടക്കേണ്ട 4800 രൂപയായിരുന്നു. ഇങ്ങനെ 70000 രൂപ തിരിച്ചടച്ചിരുന്നു.
പിന്നീട് ബിജുവിന് വന്ന അസുഖവും മറ്റുചിലകാരണങ്ങളും മൂലം തിരിച്ചടവ് മുടങ്ങി. എട്ടുലക്ഷം രൂപക്ക് ജപ്തി ചെയ്ത വീട് 370000 രൂപക്ക് ജപ്തി ഒഴിവാക്കി നല്‍കാമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 20 ന് പണം മുഴുവന്‍ അടച്ച് തീര്‍ക്കണം. ഇതിന് സുമനസുകളുടെ സഹായം തേടുകയാണ് ബിജു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam