കയ്റാനയില്‍ ബിജെപിക്ക് വന്‍തിരിച്ചടി; പാൽഘറില്‍ ആശ്വാസം

Web Desk |  
Published : May 31, 2018, 11:40 AM ISTUpdated : Oct 02, 2018, 06:35 AM IST
കയ്റാനയില്‍ ബിജെപിക്ക് വന്‍തിരിച്ചടി; പാൽഘറില്‍ ആശ്വാസം

Synopsis

കയ്റാനയില്‍ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാർഥിക്ക് പിന്നീട് ലീഡ് നഷ്ടമായി പാല്‍ഘറില്‍ കോണ്‍ഗ്രസിന്റേത് ദയനീയ പരാജയം 

ദില്ലി: ഉത്തര്‍പ്രദേശിലെ കയ്റാനയും മഹാരാഷ്ട്രയിലെ പൽഘറുമടക്കമുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ വോട്ടണ്ണല്‍ പുരോഗമിക്കുന്നു. കർണാടകയിലെ ആർ ആർ നഗറിലെയടക്കം 9 നിയമസഭാ മണ്ഡലങ്ങളിലെയും വേട്ടെണ്ണല്‍ നടക്കുകയാണ്.

കയ്റാനയും പല്‍ഘറും കൂടാതെ ബാന്ദ്ര- ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും  തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടത്തിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പുകള്‍

1. കയ്റാന – യുപിയിലെ കയ്റാന ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. ഇവിടെ സമാജ്‌വാദി പാർട്ടി രാഷ്ട്രീയ ലോക്ദൾ സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥി തബസ്സും ഹസ്സന്‍ ലീഡിലേക്ക്. ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർഥി മൃഗാങ്ക സിങ് പിന്നിലേക്ക് പോയി.

2. പാൽഘർ – ബിജെപി സ്ഥാനാർഥി ഗാവിത് രാജേന്ദ്ര ധേഡ്യയുടെ ലീഡ് 14,000 കടന്നു. ഇവിടെ നിലവില്‍ ബിവിഎ സ്ഥാനാർഥി ബലിറാം സുകൂർ യാദവ് രണ്ടാമതും ശിവസേന സ്ഥാനാർഥി മൂന്നാമതുമാണുള്ളത്. കോൺഗ്രസ് സ്ഥാനാർഥി ദയനീയ പ്രകടനത്തോടെ നാലാം സ്ഥാനത്താണുള്ളത്.

3.  ഭണ്ഡാര–ഗോണ്ടിയ (മഹാരാഷ്ട്ര) – ബിജെപി സ്ഥാനാർഥി ഹേമന്ത് പാട്ടീലിനെ പിന്നിലാക്കി, കോൺഗ്രസ് പിന്തുണയോടെ മൽസരിക്കുന്ന എൻസിപി സ്ഥാനാർഥി കുകാഡെ യശ്വന്ത് റാവു ലീഡിലേക്ക്. 3,000ൽ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് റാവുവിന് നിലവില്‍ ഉള്ളത്. നാനാ പട്ടോലെയുടെ രാജിയോടെ ഒഴിവു വന്ന ലോക്സഭാ മണ്ഡലമാണിത്.

4.  നാഗാലാൻഡ് - ബിജെപിയുമായ സഖ്യത്തിലുള്ള എൻഡിപിപിയുടെ സ്ഥാനാർഥി തൊക്ഹേഹോ മുന്നിൽ. കോൺഗ്രസ് പിന്തുണയുള്ള സി. അപോക് ജാമിർ രണ്ടാമത്.

നിയമസഭ തിരഞ്ഞെടുപ്പുകള്‍

1 ∙ രാജരാജേശ്വരി നഗർ (കർണാടക) – കോൺഗ്രസ് സ്ഥാനാർഥി മുനിരത്‌ന 31,000 വോട്ടുകൾക്കു മുന്നിൽ. ബിജെപിയുടെ തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്തും ജെഡിഎസ് സ്ഥാനാർഥി ജി.എച്ച്. രാമചന്ദ്ര മൂന്നാം സ്ഥാനത്തുമാണുള്ളത്. 

2 ∙ ഷാകോട്ട് (പഞ്ചാബ്) – കോൺഗ്രസ് സ്ഥാനാർഥി ഹർദേവ് സിങ് ലാഡ്ഡി ഷെരോവാലിയയുടെ ലീഡ് 16,000 കവിഞ്ഞു. അകാലിദൾ എംഎൽഎ അജിതി സിങ് കോഹാറിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നത്. ശിരോമണി അകാലിദൾ, കോൺഗ്രസ്, ആംആദ്മി പാർട്ടി എന്നീ പാർട്ടികളായിരുന്നു ഇവിടെ മല്‍സരത്തില്‍ ഉണ്ടായിരുന്നത്.

3 ∙ പാലുസ് കഡേഗാവ് (മഹാരാഷ്ട്ര) – കോൺഗ്രസ് സ്ഥാനാർഥി വിശ്വജീത് പതങ്റാവു കദം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥികൾ എല്ലാം മത്സരത്തിൽ നിന്നു പിൻമാറിയതിനെ തുടർന്നാണ് ഇത്. ബിജെപി ഉൾപ്പെടെ എട്ടു സ്ഥാനാർത്ഥികൾ  മത്സര രംഗത്ത് ഉണ്ടായിരുന്നു.

4 ∙ അംപതി (മേഘാലയ) – കോൺഗ്രസ് സ്ഥാനാർഥി മിയാനി ഡി ഷീര 5,382 വോട്ടുകൾക്കു മുന്നിൽ. എൻപിപിയുടെ ക്ലെമന്റ് ജി. മോമിൻ രണ്ടാം സ്ഥാനത്താണ്. 

5 ∙ തരാളി (ഉത്തരാഖണ്ഡ്) – സംവരണ മണ്ഡലമായ തരാളിയിൽ ബിജെപി സ്ഥാനാർഥി മുന്നി ദേവി ഷാ 300 വോട്ടുകൾക്കു മുന്നിൽ. കോൺഗ്രസ് സ്ഥാനാർഥി ജീത് റാം രണ്ടാമതാണ്. ബിജെപി എംഎൽഎ മഗൻലാൽ ഷായുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

6 ∙ ഗോമിയ (ജാർഖണ്ഡ്) – ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബബിതാ ദേവിയെ പിന്നിലാക്കി ബിജെപിയുടെ മാധവ് ലാൽസിങ് മുന്നിൽ. ആദ്യഘട്ടത്തിൽ പിന്നിൽപ്പോയ ലാൽസിങ്ങിന് നിലവിൽ ഏഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എജെഎസ്‌യുവിന്റെ ലംബോദർ മഹ്തോ മൂന്നാം സ്ഥാനത്താണ്. 

7 ∙ സില്ലി (ജാർഖണ്ഡ്) – ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ സുദേഷ് മഹ്തോ ഇവിടെ ലീഡ് ചെയ്യുന്നു.

8 ∙ നൂർപുർ (ഉത്തർപ്രദേശ്) – സമാജ്‌വാദി പാർട്ടി സ്ഥാനാർഥിക്കു ലീഡ്.

9 ∙ ജോകിഹാത്ത് (ബിഹാർ) –ആർജെഡി സ്ഥാനാർഥി ഷാനവാസ് ആലം മുന്നിൽ. ജെഡിയുവിന്റെ മുർഷിദ് ആലത്തെ പിന്നിലാക്കിയാണ് ഷാനവാസിന്റെ കുതിപ്പ്. 

10 ∙ മഹേഷ്ടല (ബംഗാൾ) – തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ദുലാൽ ചന്ദ്രദാസ് ഇരുപതിനായിരത്തിലേറെ വോട്ടുകൾക്കു മുന്നിൽ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖവും തലയും തകർത്തു, സ്വകാര്യ ഭാഗത്ത് മരപ്പലക കുത്തിക്കയറ്റി, അസമിൽ 15കാരിയെ ക്രൂരമായി കൊലപ്പെടുത്തി
മഴയും കാറ്റും ശക്തം, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം