മെഡിക്കല്‍ കോഴ കേസ്; എം.ടി.രമേശിന് വിജിലന്‍സ് നോട്ടീസ്

Published : Oct 21, 2017, 01:02 PM ISTUpdated : Oct 04, 2018, 07:53 PM IST
മെഡിക്കല്‍ കോഴ കേസ്; എം.ടി.രമേശിന് വിജിലന്‍സ് നോട്ടീസ്

Synopsis

തിരുവനന്തപുരം: മെഡിക്കല്‍ കോഴ കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശിന് വിജിലന്‍സ് നോട്ടീസ്. രമേശ് കോഴ വാങ്ങിയതായി പാര്‍ട്ടി അന്വേഷണ സമിതിയിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.  ചെര്‍പ്പളശ്ശേരി കേരള മെഡിക്കല്‍ കോളജ് ഉടമ ഡോ.നാസറിനും വിജിലന്‍സ് നോട്ടീസച്ചു. 

ബിജെപിയുടെ രണ്ടംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് എം.ടി.രമേശിനെതിരെ പരമാര്‍ശം ഉണ്ടായിരുന്നത്. കോഴ ഇടപാടിനെ കുറിച്ച് അന്വേഷണ കമ്മീഷനില്‍ മൊഴി നല്‍കിയ വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ഷാജിയാണ് കോളജുകള്‍ക്ക് അഫിലേഷന്‍ വാങ്ങി നല്‍കുന്നതില്‍ രമേശിന് പങ്കുണ്ടെന്ന് വ്യക്തമാക്കിയത്. 

കോളജുകള്‍ക്ക് അഫിലിയേഷന്‍ ലഭിക്കാന്‍ രമേശ് വഴി ദില്ലയില്‍ പണമെത്തിച്ചതായി ചെര്‍പ്പളശ്ശേരി കേരള മെഡിക്കല്‍ കോളജിന്റെ എംഡി നാസര്‍ പറഞ്ഞുവെന്നായിരുന്നു ഷാജിയുടെ മൊഴി. രമേശിനെ സഹായിച്ചത് ദില്ലിയിലെ ഇടനിലക്കാരന്‍ സതീഷ് നായരാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എം.ടി.രമേശിനൊടും നാസറിനോടും ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയത്. 

ഈ മാസം 31ന് എസ്പി ജയകുമാറിനു മുന്നില്‍ ഹാജരാകുമെന്ന് രമേശ് അറിയിച്ചിട്ടുണ്ട്. ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായിരുന്ന ശ്രീശനും നസീറും രമേശിനെതിരെ കണ്ടെത്തലുകളില്ലെന്നാണ് വിജിലന്‍സിന് നല്‍കിയ മൊഴി. കുമ്മനം രാജശേഖരനും രമേശിനെതിരായ പരമാര്‍ശത്തെ തള്ളിയിരുന്നു. ബാര്‍കോഴ കേസില്‍ ഇതുവരെ അന്വേഷണത്തെ സഹായിക്കുന്ന തെളിവോ മൊഴിയ വിജിലന്‍സിന് ലഭിച്ചിട്ടില്ല. അന്വേഷണം അവസഘട്ടത്തിലെത്തിയ സഹാചര്യത്തിലാണ് രമേശിന്റെ മൊഴി കൂടി രേഖപ്പെടുത്തുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ